Latest NewsIndia

ന്യുനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി ഡൈനിംഗ് ഹാള്‍ നിര്‍മ്മിക്കാന്‍ മമത ഉത്തരവിട്ടതിനെതിരെ ബിജെപി, പഴയ സര്‍ക്കുലറെന്ന് മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാരും ബി.ജെ.പിയും തമ്മില്‍ വീണ്ടും രാഷ്ട്രീയ ഏറ്റുമുട്ടൽ. 70 ശതമാനത്തിലധികം ന്യുനപക്ഷ വിദ്യാര്‍ത്ഥികളുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഡൈനിംഗ് ഹാളുകള്‍ നിര്‍മ്മിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് പുതിയ രാഷ്ട്രീയ വിവാദം. തൃണമുല്‍ സര്‍ക്കാരിന്റെ തീരുമാനം മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണെന്ന് ബി.ജെ.പി ആരോപിച്ചു.

ഈ മാസം 25ന് തീയതി രേഖപ്പെടുത്തിയ സര്‍ക്കുലറിന്റെ പകര്‍പ്പ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പുറത്തുവിട്ടു. 70 ശതമാനത്തില്‍ അധികം ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുള്ള സ്‌കൂളില്‍ ഡൈനിംഗ് ഹാള്‍ നിര്‍മ്മിക്കാനുള്ള പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുള്ളതാണ് സര്‍ക്കുലര്‍. കുട്ടികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നത് എന്തിനാണെന്ന് ഘോഷ് ചോദിച്ചു.

 അതേസമയം സര്‍ക്കുലര്‍ പഴയതാണെന്നും അത് നേരത്തെ തന്നെ പിന്‍വലിച്ചതാണെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. നേരത്തെ പിന്‍വലിച്ച സര്‍ക്കുലര്‍ സര്‍ക്കാരിന്റെ അറിവില്ലാതെ ചില ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടതാണെന്നും മമത പറഞ്ഞു. എന്നാൽ മമത സർക്കാർ ന്യൂനപക്ഷ പ്രീണനം നടപ്പാക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button