Latest NewsIndia

ഗോവയിലെ പ്രശസ്ത ക്ഷേത്ര ദർശനത്തിനിടെ മമത ബാനർജി ‘ചർണമൃത്’ തറയിൽ എറിഞ്ഞു: രൂക്ഷപ്രതികരണവുമായി വിശ്വാസികൾ

പുരോഹിതൻ ആ പ്രവൃത്തിയിൽ ആശ്ചര്യപ്പെടുകയും മുഖ്യമന്ത്രിയെ വിശുദ്ധജലം തറയിൽ ഒഴിക്കുന്നതിൽ നിന്ന് തടയാൻ ശ്രമിക്കുകയും ചെയ്‌തു

പനാജി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഗോവ സന്ദർശനത്തിനിടെ ഗോവയിലെ പ്രശസ്തമായ മംഗുഷി ക്ഷേത്രം സന്ദർശിച്ചപ്പോൾ ഉണ്ടായ സംഭവം വിവാദമായി. മംഗുഷി ക്ഷേത്രം സന്ദർശിച്ചപ്പോൾ പൂജാരി നൽകിയ പ്രസാദമായ ‘ചർനാമൃത്’ (ഹിന്ദു ക്ഷേത്രങ്ങളിൽ സമർപ്പിക്കുന്ന പുണ്യജലം) വലിച്ചെറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ ഇവർക്കെതിരെ ഹൈന്ദവ വിശ്വാസികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

ഗോവയിലെ ഭൂരിപക്ഷത്തിനെ സന്തോഷിപ്പിക്കാനാണ് മമത ഇതൊക്കെ ചെയ്യുന്നതെന്നാണ് സോഷ്യൽ മീഡിയ വിമർശനം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഗോവയിൽ തൃണമൂൽ കോൺഗ്രസിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി മൂന്ന് ദിവസത്തെ സന്ദർശനത്തിനായിരുന്നു മമത ബാനർജി. ഷെഡ്യൂൾ അനുസരിച്ച്, ഇവർ വെള്ളിയാഴ്ച പ്രസിദ്ധമായ മാംഗുഷി ശിവക്ഷേത്രം സന്ദർശിച്ചിരുന്നു. മമതയുടെ ക്ഷേത്ര സന്ദർശനം പകർത്തുന്ന ഒരു വീഡിയോയിൽ, ക്ഷേത്രത്തിലെ പുരോഹിതൻ നൽകിയ പ്രസാദമായ ചർണമൃത് അവർ തറയിൽ ഒഴിക്കുന്നത് കാണാം.

വീഡിയോ ക്ലിപ്പിന്റെ അവസാനം, പുരോഹിതൻ ആ പ്രവൃത്തിയിൽ ആശ്ചര്യപ്പെടുകയും മുഖ്യമന്ത്രിയെ വിശുദ്ധജലം തറയിൽ ഒഴിക്കുന്നതിൽ നിന്ന് തടയാൻ ശ്രമിക്കുകയും ചെയ്‌തു. സോഷ്യൽ മീഡിയയുടെ വിമർശനം പതിവായി ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഓരോ ഹിന്ദുവും പുരോഹിതൻ വഴിപാട് നൽകുമ്പോൾ നെറ്റിയിൽ വെള്ളം തൊടുകയും പിന്നീട് അത് കഴിക്കുകയും ചെയ്യുന്നത് പതിവാണെന്നാണ്. എന്നാൽ മമത ഇതൊന്നും ചെയ്യാതെ ആ പുണ്യാഹം തറയിലേക്ക് ഒഴിക്കുന്നതാണ് കണ്ടത്.

‘പരിഹസിക്കുകയല്ല: 55% പേരെ ആകർഷിക്കാൻ അവർ പ്രസാദം കയ്യിൽ സ്വീകരിച്ചു, എന്നാൽ 45% പേരെ ആശ്വസിപ്പിക്കാൻ വിതറി അല്ലെങ്കിൽ എറിഞ്ഞു, അതാണ് രാഷ്ട്രീയം. നിയന്ത്രിച്ചില്ലെങ്കിൽ അത് ഉടൻ തന്നെ ഒരു മഹാമാരിയായി മാറും,’ ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചു. ‘അബ്രഹാമിക് വിശ്വാസത്തിലുള്ള ആളുകൾ ദൈവത്തിൽ നിന്നുള്ള പ്രസാദം കഴിക്കുന്നില്ല. ഒരു ക്ഷേത്രം സന്ദർശിക്കുന്നത് കൊണ്ട് ആരെയും ഹിന്ദുവായി മാറ്റില്ല, അത് മമത വ്യക്തമമാക്കി’ മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവ് ആരോപിച്ചു.

മറ്റൊരാൾ പറയുന്നതിങ്ങനെ, ‘ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ ഏറ്റവും പവിത്രമായ ക്ഷേത്രങ്ങളിലൊന്നായ മംഗുഷി ക്ഷേത്രത്തിലാണ് അവർ ഇത് ചെയ്തത്. ഭയങ്കര ഫീലിംഗ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ക്ഷേത്രങ്ങൾ പവിത്രമാണ്, പോർച്ചുഗീസ് വിചാരണ സമയത്തും ഞങ്ങളുടെ ക്ഷേത്രങ്ങളെ മോശമായി പരിഗണിക്കാൻ ഞങ്ങൾ അനുവദിച്ചില്ല.’ സംഭവത്തിൽ ഇത്തരത്തിൽ പോകുകയാണ് പ്രതികരണങ്ങൾ. വോട്ടിനായി എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന നേതാക്കളായി മാറിയിരിക്കുകയാണ് ചില പ്രതിപക്ഷ നേതാക്കൾ എന്നാണ് പൊതുവെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button