Latest NewsIndia

പതിനാറുകാരിയെ അടുത്ത ബന്ധുക്കളായ കുട്ടികളും അധ്യാപകനും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി

പെണ്‍കുട്ടിക്കൊപ്പം വീട്ടില്‍ കഴിയുന്ന അടുത്ത ബന്ധുക്കളായ കുട്ടികളാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് ആരോപണം.

സിതാപുര്‍ : പതിനാറുകാരിയെ അടുത്ത ബന്ധുക്കള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. പഠനത്തില്‍ മികവ് പുലര്‍ത്തുന്നതിലുള്ള അസൂയമൂലമാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി. ഉത്തര്‍പ്രദേശിലെ സിതാപൂരിലുള്ള മഹോളി സര്‍ക്കാര്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം.പെണ്‍കുട്ടിക്കൊപ്പം വീട്ടില്‍ കഴിയുന്ന അടുത്ത ബന്ധുക്കളായ കുട്ടികളാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് ആരോപണം.

പെണ്‍കുട്ടിയേക്കാള്‍ മുതിര്‍ന്ന ക്ലാസ്സില്‍ പടിക്കുന്നവരാണ് കൂട്ടിയെ ആക്രമിച്ചതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പെൺകുട്ടി പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടുന്നതോടെ ആണ്‍കുട്ടികളെ ബന്ധുക്കള്‍ പരിഹസിക്കുക പതിവായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ന്നാൽ ബലാത്സംഗം ചെയ്തോ എന്ന കാര്യത്തിൽ മെഡിക്കൽ പരിശോധന റിപ്പോർട്ട് വന്നില്ല.

ഉച്ചഭക്ഷണത്തിനായി പെണ്‍കുട്ടിയെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ ബന്ധുക്കളായ കുട്ടികള്‍ വിളിച്ചുവരുത്തിയ ശേഷം അക്രമം നടത്തിയെന്നാണ് ആരോപണം . ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കിയ ബോധം കെടുത്തിയ ശേഷം ബന്ധുക്കളായ കുട്ടികളും അധ്യാപകനും ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button