ഇടുക്കി : പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ കൂട്ടുപ്രതിയായ ശാലിനി മാധ്യമങ്ങളെ കണ്ടു. അപകടപ്പെടുത്തുമോയെന്ന് ഭയമുണ്ട്. സംഘത്തിൽ ആളുകളെ ചേർത്തതുകൊണ്ടാണ് തന്നെ രാജ്‌കുമാർ എംഡിയാക്കിയത്. രാജ്‌കുമാർ കൂടുതൽ പണം വാങ്ങിയോയെന്ന് അറിയില്ല.കോടികളുടെ ബിസിനസ് നടന്നിട്ടില്ലെന്നും 15 ലക്ഷത്തിന്റെ ഇടപാടാണ് നടന്നതെന്നും.പണം മലപ്പുറത്തേക്ക് കൊണ്ടുപോകുന്നു എന്നാണ് രാജ്‌കുമാർ എപ്പോഴും പറയാറുള്ളത്.
രാജ്‌കുമാറിനെ പോലീസുകാർ മർദ്ദിച്ചു.താൻ അത് കണ്ടിരുന്നു. പോലീസിൽ ഏൽപ്പിക്കുന്നതിനിടെ നാട്ടുകാരും രാജ്‌കുമാറിനെ മർദ്ദിച്ചു. ഷർട്ടും കൊന്തയും ഊരിവെച്ചു ശേഷം മുട്ടുകുത്തി ഇരിക്കാൻ രാജ്‌കുമാറിനോട് പോലീസ് ആവശ്യപ്പെട്ടു. പിന്നീട് ചൂരലുകൊണ്ട് കാലിൽ അടിച്ചുവെന്നും ശാലിനി പറഞ്ഞു. ആളുകൾക്ക് പണം തിരികെ നൽകാൻ ഒരു ദിവസം സാവകാശം നൽകണമെന്ന് രാജ്‌കുമാർ പറഞ്ഞു.
തനിക്കെതിരെ പോലീസ് മുളക് പ്രയോഗം നടത്തിയെന്ന് ശാലിനി വ്യക്തമാക്കി.തന്നെ മർദ്ദിച്ചശേഷം ബാഗിലെ സാധനങ്ങളെല്ലാം പുറത്തെടുത്തിട്ടു. ബാഗിൽ ഉണ്ടായിരുന്നു 2 .30 രൂപയും പോലീസ് പിടിച്ചുവാങ്ങി. കാലിന് അടിയേറ്റത് മൂലം തനിക്ക് നടക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ശാലിനി പറഞ്ഞു.
Post Your Comments