Latest NewsIndia

വീട്ടുകാരുമായി നിസാര കാര്യത്തിന് വഴക്കിട്ടിറങ്ങിയ 15 കാരിയെ സ്ത്രീകൾ ചതിയിലൂടെ വലയിലാക്കി പെൺവാണിഭത്തിന് ഉപയോഗിച്ചു, അഞ്ച് ദിവസം അഞ്ച് പേര്‍ ബലാത്സംഗം ചെയ്ത പെൺകുട്ടി രക്ഷപെട്ടു തിരികെ വീട്ടിലെത്തി

അഞ്ചു ദിവസം നീണ്ട ക്രൂര ബലാത്സംഗത്തിൽ നിന്നും രക്ഷനേടി പെൺകുട്ടി വീട്ടിലെത്തുകയായിരുന്നു.

ജോലി വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ട് വന്ന് പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റില്‍ പെടുത്തി മൂന്ന് സ്ത്രീകള്‍. ചെന്നൈയിലാണ് സംഭവം. ഒരു വിധത്തില്‍ പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെട്ട് വീട്ടില്‍ എത്തി രക്ഷനേടിയിരിക്കുകയാണ് പെണ്‍കുട്ടി. ചെന്നൈയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അഞ്ചു ദിവസം നീണ്ട ക്രൂര ബലാത്സംഗത്തിൽ നിന്നും രക്ഷനേടി പെൺകുട്ടി വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ ധരിപ്പിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയെ ചതിയില്‍ പെടുത്തിയ മൂന്ന് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു

15കാരിയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് സ്ത്രീകള്‍ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് പുരസവല്‍കത്തുള്ള വീട്ടിലെത്തിച്ച ശേഷം പണ്‍കുട്ടിയെ അഞ്ച് പുരുഷന്മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. അഞ്ചു ദിവസവും പീഡനം തുടർന്നു. അണ്ണൈ സത്യ നഗര്‍ സ്വദേശിനി സബീന(31), പുലിയന്‍തോപ്പ് സ്വദേശിനി മുബീന ബീഗം(37), പുരസ്വാല്‍കം സ്വദേശിനി നിഷ(36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ട് ജോലി വാഗ്ദാനം ചെയ്ത് സബീനയും മുബീന ബീഗവുമാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയത്. തുടര്‍ന്ന് നിഷയുടെ വീട്ടില്‍ കുട്ടിയെ താമസിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് അഞ്ച് പേര്‍ അഞ്ച് ദിവസം കുട്ടിയെ ബലാത്സംഗം ചെയ്തത്.

മൂന്ന് സ്ത്രീകള്‍ക്ക് എതിരെയും നേരത്തെ റജിസ്റ്റര്‍ ചെയ്ത പെണ്‍വാണിഭ കേസ് നിലനില്‍ക്കുകയാണെന്ന് പോലീസ് പറഞ്ഞു.ദിവസക്കൂലിക്കാരിയായ അമ്മയും മകളും മുത്തശ്ശിക്കൊപ്പമാണ് കഴിയുന്നത്. ജൂലൈ 3ന് മുത്തശ്ശിയുമായി വഴക്കിട്ട് പെണ്‍കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. ഈ സമയത്താണ് ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകള്‍ കുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. ജൂലൈ ആറിനാണ് മകളെ കാണാനില്ലെന്ന് കാട്ടി അമ്മ പരാതി നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button