KeralaLatest News

ഇവിടം സ്വര്‍ഗമാണ്: അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ

പൊളിഞ്ഞു വീഴാറായ പഴയ കെട്ടിടങ്ങള്‍ക്കു പകരം പുത്തന്‍ മൂന്നുനില കെട്ടിടം. ക്ലാസ്സ് മുറികളെല്ലാം സ്മാര്‍ട്ടായി

കോഴിക്കോട്: പന്ത്രണ്ട് വര്‍ഷം മുമ്പ് അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ ഒരു സര്‍ക്കാര്‍ സ്‌കൂളിനെ കുറിച്ച് സാമ്പത്തിക വകുപ്പ്് മന്ത്രി ഡോ.തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. പന്ത്രണ്ട് വര്‍ഷം മുമ്പ് തൊണ്ണൂറുകളോളം കുട്ടികളുമായി പൊട്ടിപൊളിഞ്ഞ് നിലംപൊത്താന്‍ കാത്തു നിന്ന ഒരു സ്‌കൂളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ് മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചേര്‍ത്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കാരപറമ്പ് കാരപറമ്പ് സ്‌കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതിനെക്കുറിച്ചാണ് മന്ത്രിയുടെ കുറിപ്പ്.

ക്ലാസ്സ് മുറികളെല്ലാം സ്മാര്‍ട്ടായി. കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി എന്നിവയ്‌ക്കെല്ലാം വെവ്വേറെ ലബോറട്ടറികള്‍. രണ്ടുനില ലൈബ്രറി, പഴയ കുപ്പക്കുഴി ഇപ്പോള്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടാണ്. ബാസ്‌ക്കറ്റ് ബോള്‍/ വോളിബോള്‍/ ബാഡ്മിന്റണ്‍ ഇന്‍ഡോര്‍ കോര്‍ട്ടിന്റെ താഴത്തെനില ഭക്ഷണശാലയാണ്. സ്റ്റീം കിച്ചണ്‍, ആംഫി തിയേറ്റര്‍, 50000 ലിറ്ററിന്റെ ജലസംഭരണി, 30 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പാനല്‍, മരങ്ങള്‍ക്കു ചുറ്റും കുട്ടികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ എന്നു തുടങ്ങി ഒരു വിദ്യാലയത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഇന്ന് ഈ സര്‍ക്കാര്‍ സ്‌കൂളിലുണ്ട്.

മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

നടക്കാവ് സ്‌കൂളിന്റെ മാതൃകയില്‍ കാരാപറമ്പ് സ്‌കൂളും അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് ഉയരുകയാണ്. നടക്കാവ് സ്‌കൂളിനെയും എ. പ്രദീപ്കുമാര്‍ എം.എല്‍.എ.യുടെ പ്രിസം പദ്ധതിയെക്കുറിച്ചും ഞാന്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട് (http://dr-tm-thomas-isaac.blogspot.com/…/%E0%B4%A8%E0%B4%9F…). പന്ത്രണ്ട് വര്‍ഷം മുമ്പ് തൊണ്ണൂറോളം കുട്ടികളുമായി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സ്‌കൂളാണിത്. ആയിരത്തിലേറെ കുട്ടികള്‍ പഠിച്ചുകൊണ്ടിരുന്ന സ്‌കൂളാണ്. ഇപ്പോള്‍ എഴുനൂറില്‍പ്പരം കുട്ടികളുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് എം.എല്‍.എ.യ്‌ക്കൊപ്പം ഞാന്‍ ചെല്ലുമ്പോള്‍ ഹെഡ്മിസ്ട്രസും പ്രിന്‍സിപ്പലും സ്‌കൂള്‍ മാനേജ്‌മെന്റും കമ്മറ്റി ചെയര്‍മാനും മദര്‍ പി.ടി.എ അധ്യക്ഷയും കുറച്ചധികം അധ്യാപകരും സന്നിഹിതരായിരുന്നു.

പൊളിഞ്ഞു വീഴാറായ പഴയ കെട്ടിടങ്ങള്‍ക്കു പകരം പുത്തന്‍ മൂന്നുനില കെട്ടിടം. ക്ലാസ്സ് മുറികളെല്ലാം സ്മാര്‍ട്ടായി. കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി എന്നിവയ്‌ക്കെല്ലാം വെവ്വേറെ ലബോറട്ടറികള്‍. രണ്ടുനില ലൈബ്രറി, പഴയ കുപ്പക്കുഴി ഇപ്പോള്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടാണ്. ബാസ്‌ക്കറ്റ് ബോള്‍/ വോളിബോള്‍/ ബാഡ്മിന്റണ്‍ ഇന്റോര്‍ കോര്‍ട്ടിന്റെ താഴത്തെനില ഭക്ഷണശാലയാണ്. സ്റ്റീം കിച്ചണ്‍, ആംഫി തിയേറ്റര്‍, 50000 ലിറ്ററിന്റെ ജലസംഭരണി, 30 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പാനല്‍, മരങ്ങള്‍ക്കു ചുറ്റും കുട്ടികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍. വേണമെങ്കില്‍ ചാരിയിരിക്കുകയോ കിടക്കുകയോ ആവാം.

സമ്പൂര്‍ണ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്ന സ്‌കൂള്‍ എന്ന ബഹുമതിയും സ്‌കൂളിനു ലഭിച്ചുകഴിഞ്ഞു. പഴയ മരങ്ങളൊന്നും മുറിച്ചിട്ടില്ല. ചിലയിടങ്ങളില്‍ മരത്തിനുവേണ്ടി കെട്ടിടങ്ങള്‍ വളഞ്ഞുകൊടുക്കുന്നതും കണ്ടു. ഇവിടേയ്ക്ക് ആവശ്യമുള്ള വൈദ്യുതി മുഴുവന്‍ സോളാര്‍ പാനലില്‍ നിന്നാണ് ലഭിക്കുന്നത്. ബയോഗ്യാസ് പ്ലാന്റും തുമ്പോര്‍മുഴി എയറോബിന്നുമുണ്ട്. ശുചിമുറികളിലെ സൌകര്യങ്ങള്‍ മാത്രമല്ല, വൃത്തിയും നമ്മെ അത്ഭുതപ്പെടുത്തും. ആദ്യമായിട്ടാണ് ഞാന്‍ ദുര്‍ഗന്ധമില്ലാത്ത ഒരു സ്‌കൂള്‍ ശുചിമുറിയില്‍ പോകുന്നത്.

എത്ര അഭിമാനത്തോടെയാണ് അധ്യാപകര്‍ ഓരോ സൗകര്യങ്ങളേയും കുറിച്ച് വിശദീകരിച്ചു തന്നത്. എന്നിട്ടും എന്തുകൊണ്ട് എഴുന്നൂറു കുട്ടികള്‍ മാത്രം? കാരാപ്പറമ്പ് സ്‌കൂള്‍ മലയാളം മീഡിയം ആണ്. രക്ഷാകര്‍ത്താക്കള്‍ക്ക് ഇംഗ്ലീഷ് മീഡിയത്തോടാണ് കമ്പം. മലയാളം മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ ഇംഗ്ലീഷ് മീഡിയം കുട്ടികളെക്കാള്‍ നന്നായി ഇംഗ്ലീഷ് പറയിക്കുന്നതിനുള്ള വെല്ലുവിളി കാരാപറമ്പ് സ്‌കൂള്‍ ഏറ്റെടുത്തു കഴിഞ്ഞു.

https://www.facebook.com/thomasisaaq/posts/2845653218784134

shortlink

Related Articles

Post Your Comments

Related Articles


Back to top button