Latest NewsIndiaCrime

‘അയാള്‍ തുരുതുരാ കുത്തി, സഹായത്തിനായി അവള്‍ കരഞ്ഞു വിളിച്ചു’; പെണ്‍കുട്ടിയുടെ കൊലപാതകത്തെക്കുറിച്ച് സാക്ഷിയുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍, 21 കാരി കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ദൃക്‌സാക്ഷിയായ വ്യാപാരിയുടെ വെളിപ്പെടുത്തല്‍. സഹായത്തിനായി യുവതി അലറിവിളിച്ചെന്നും എന്നാല്‍, സംഭവം മനസ്സിലാകും മുമ്പ് അക്രമി അവളെ കുത്തി വീഴ്ത്തിയെന്നും മാര്‍ക്കറ്റില്‍ കട നടത്തുന്ന ഗിരിലാല്‍ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് 21 കാരിയായ പ്രീതി മാത്തൂര്‍ (കിര്‍തി) എന്ന യുവതി ഡല്‍ഹിയിലെ ഭോഗല്‍ മാര്‍ക്കറ്റില്‍ വെച്ച് ദാരുണമായി കൊല്ലപ്പെട്ടത്.

‘ഫുട്പാത്തിലൂടെ പെണ്‍കുട്ടി നിലിവിളിച്ച് ഓടി വരുന്നുണ്ടായിരുന്നു. സഹായിക്കണമെന്ന് അവള്‍ ഉറക്കെ നിലിവിളിക്കുന്നുണ്ട്. ഫുട്പാത്തില്‍ ഇടിച്ച് അവള്‍ തെറിച്ചുവീണു. വാഹനാപകടത്തില്‍പ്പെട്ടിരിക്കുകയാണെവന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, കത്തിയുമായി പിന്നില്‍ ഒരു യുവാവിനെ കണ്ടതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. അപ്പോഴേക്കും സമയം വൈകിയിരുന്നു. യുവതിയുടെ മേല്‍ ചാടി വീണ അക്രമി അവളെ തുരുതുരാ കുത്തി. മരം കൊണ്ട് നിര്‍മിച്ച ബക്കറ്റുകൊണ്ട് യുവതി തടയാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. എതിര്‍ക്കാന്‍ ശ്രമിച്ചവരെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി. ഇവള്‍ എന്റെ ജീവിതം തകര്‍ത്തു എന്നയാള്‍ പറയുന്നുണ്ടായിരുന്നു’ ഗിരിലാല്‍ പറഞ്ഞു.

ഒടുവില്‍ താന്‍ വൈപ്പറെടുത്ത് അക്രമിയെ നേരിടുകയായിരുന്നുവെന്നും അയാളുടെ കൈയില്‍ നിന്ന് കത്തി താഴെയിടുമ്പോഴേക്കും സഹായിക്കാന്‍ ആളുകളെത്തിയെന്നും ഇയാള്‍ പറഞ്ഞു. അവസാനമായി പെണ്‍കുട്ടിയുടെ കഴുത്തില്‍ ഏറ്റ മുറിവ് ആഴത്തിലുള്ളതായിരുന്നെന്നും ഇതോടെ നിലഗുരുതരമായെന്നും ഓട്ടോയില്‍ കയറ്റി യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ഗിരിലാല്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് 25കാരനായ മുഹമ്മദ് മുനാസിര്‍ അറസ്റ്റിലായി. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

മുനാസിറും കൊല്ലപ്പെട്ട പെണ്‍കുട്ടിയും കഴിഞ്ഞ ഒരുവര്‍ഷത്തോളമായി അടുപ്പമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുവരും അയല്‍ക്കാരായിരുന്നു. എന്നാല്‍ കുറച്ച് ദിവസമായി യുവതി ഇയാളില്‍ നിന്ന് അകന്നു. ഇതില്‍ പ്രകോപിതനായാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, പെണ്‍കുട്ടിയുടെ കുടുംബം പോലീസിന്റെ വാദം തള്ളി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി മുനാസില്‍ യുവതിയുടെ കുടുംബം താമസിക്കുന്ന വീടിനടുത്താണ് താമസം. വീടിന് മുന്നില്‍ മദ്യപിച്ച് കണ്ടതിനെ തുടര്‍ന്ന് അയാളെ പുറത്താക്കണമെന്ന് യുവതി വീട്ടുടമസ്ഥനോട് ആവശ്യപ്പെട്ടിരുന്നതായും സഹോദരങ്ങള്‍ പറഞ്ഞു. സഹോദരങ്ങളോടൊപ്പമാണ് യുവതിയുടെ താമസിച്ചിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ വൈകുന്നേരം ആറരയോടെയാണ് മാര്‍ക്കറ്റില്‍ വച്ച് അക്രമി കുത്തിവീഴ്ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button