KeralaLatest NewsIndia

എന്താണ് പറയാൻ മടി? ഉറക്കെ പറയണം മുല്ലപ്പള്ളി,​ സുഡാപ്പി വെട്ടിക്കൊന്നതാണെന്ന്,​ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു നേതാവ്

വെട്ടു കൊണ്ടവരുടെ മൊഴിയാണ് എസ്.ഡി.പി.ഐക്കാരെന്നത്. രക്തസാക്ഷിയായത് പാര്‍ട്ടിക്കുവേണ്ടിയാണ്,

മലപ്പുറം: മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. ചാവക്കാട് സ്വദേശി നൗഷാദിന്റെ കൊലപാതകത്തില്‍ ശക്തമായി പ്രതികരിക്കണമെന്നാവശ്യപ്പെട്ടാണ് കുറിപ്പ്. കൊന്നത് എസ്.ഡി.പി.ഐ ആണെന്ന് ഉറക്കെ പറയാന്‍ തയ്യാറാകണമെന്നും താങ്കള്‍ കോണ്‍ഗ്രസ്സ് കുടുംബത്തിന്റെ രക്ഷിതാവാണെന്നും പോസ്റ്റില്‍ പറയുന്നു.

വെട്ടു കൊണ്ടവരുടെ മൊഴിയാണ് എസ്.ഡി.പി.ഐക്കാരെന്നത്. രക്തസാക്ഷിയായത് പാര്‍ട്ടിക്കുവേണ്ടിയാണ്, മൂവര്‍ണ്ണക്കൊടി പിടിച്ച്‌ പോരാടിയതിന്റെ പേരിലാണ്. അങ്ങ് ഉറക്കെ പറയണം കൊന്നതാണ് സുഡാപ്പി വെട്ടി കൊന്നതാണ്. ഹാരിസ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ബഹു KPCC പ്രസിഡണ്ട് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയാൻ,

ചാവക്കാട് കോൺഗ്രസ്സിന്റെ നട്ടെല്ലും ബൂത്ത് പ്രസിഡണ്ടും ആയിരുന്ന പ്രിയ സഹപ്രവർത്തകൻ നൗഷാദിനെ കൊന്നതാണ്, കൊലയാളികൾ SDPI എന്ന വർഗീയ സംഘടനയിൽപ്പെട്ടവരാണ്, മൊത്തം നാലു പേരെയാണ് സർ വെട്ടിയത്, അവർ 14 പേരുണ്ടായിരുന്നു,വെട്ടു കൊണ്ട നമ്മുടെ പ്രവർത്തകരുടെ മൊഴിയാണ് സർ അവർ SDPI എന്നത്, താങ്കൾ കുടുംബനാഥനാണ് സർ

കോൺഗ്രസ്സ് എന്ന നമ്മുടെ കുടുംബത്തിലെ കുടുംബനാഥൻ, രക്തസാക്ഷിയായത് പാർട്ടിക്കുവേണ്ടിയാണ്, മൂവർണ്ണക്കൊടി പിടിച്ച് പോരാടിയതിന്റെ പേരിലാണ്, പ്രവർത്തകരെ സംരക്ഷിച്ചതിന്റെ പേരിലാണ്, പ്രവർത്തകരെ കൊലക്കത്തിക്ക് വിട്ടുകൊടുക്കാതെ രക്തസാക്ഷിയായതാണ്.
പ്രതികരിക്കണം സർ പ്രതിഷേധിക്കണം വളരെ ശക്തമായി, പ്രവർത്തകരുടെ വികാരമാണ് സർ.അങ്ങ് ഉറക്കെ പറയണം കൊന്നതാണ് സുഡാപ്പി വെട്ടി കൊന്നതാണ്.

പിണറായിക്കു സ്തുതി പാടുന്ന സി പി എമ്മിന്റെ അടിമകളെ പോലയല്ല ഞങ്ങൾ കോൺഗ്രസ്സുകാർ, ഞങ്ങളുടെ വികാരം മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ പ്രവർത്തകരെ സംരക്ഷിക്കണമെന്ന അഭ്യാർത്ഥനയോടെ.,

ഹാരിസ് മുതൂർ
KSU മലപ്പുറം ജില്ലാ പ്രസിഡണ്ട്

ഇന്നലെയാണ് തൃശ്ശൂര്‍ ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. പുന്ന ബൂത്ത് പ്രസിഡന്റ് നൗഷാദ് ഇന്നാണ് മരിച്ചത്. രാത്രി ഒമ്ബത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു. 14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. നൗഷാദിന് കഴുത്തിനും കൈയ്ക്കും കാലിനുമടക്കം ശരീരത്തിലാകമാനം വെട്ടേറ്റിട്ടുണ്ട്. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ആക്രമണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button