KeralaLatest News

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം രാത്രി വികാരിമാരായ തോമസ് കോട്ടൂരും ജോസ് പൂതൃക്കയും മഠത്തിലുണ്ടായിരുന്നു : പ്രധാനസാക്ഷിയുടെ മൊഴി : അഭയ കേസ് ഏറ്റെടുത്താല്‍ വീട്് വെച്ച് തരാമെന്ന് പറഞ്ഞതായും മുഖ്യ സാക്ഷി

തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കേസില്‍ മുഖ്യ സാക്ഷിയുടെ മൊഴി ഏറെ നിര്‍ണായകമാകും.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം രാത്രി വികാരിമാരായ തോമസ് കോട്ടൂരും ജോസ് പൂതൃക്കയും മഠത്തിലുണ്ടായിരുന്നുവെന്ന് പ്രധാനസാക്ഷിയുടെ അടയ്ക്കാ രാജുവിന്റെ മൊഴി.
അഭയ കേസ് ഏറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടുവെന്ന് രാജു ഏലിയാസ് കോടതിയില്‍ മൊഴി നല്‍കി. ഇതിനായി പണവും പ്രലോഭനങ്ങളും നല്‍കി. കുറ്റം ഏറ്റെടുത്താല്‍ രണ്ടു ലക്ഷം രൂപയും വീട് വെച്ചു നല്‍കാമെന്നുമാണ് വാഗ്ദാനം നല്‍കിയതെന്ന് രാജു വ്യക്തമാക്കി.

Read Also : സിസ്റ്റര്‍ അഭയ കേസ് : മരിച്ചുപോയ നൈറ്റ് വാച്ച്മാന് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് : ഫാ പുതൃക്കയില്‍ അര്‍ദ്ധരാത്രി മതിലു ചാടി എത്തുന്നതിന് ഏകദൃക്‌സാക്ഷി

ഫാദര്‍ തോമസ് കോട്ടൂരിനേയും ഫാദര്‍ ജോസ് പൂതൃക്കയിലിനേയും സംഭവദിവസം മഠത്തില്‍ കണ്ടതായും രാജു കോടതിയില്‍ മൊഴി നല്‍കി. കോടതിയില്‍വെച്ച് രാജു ഫാദര്‍ തോമസ് കോട്ടൂരിനെ തിരിച്ചറിയുകയും ചെയ്തു.

Read Also : അഭയ കേസ് പ്രധാന സാക്ഷി കൂറ് മാറി : അന്ന് ഫാദര്‍ കോട്ടൂരാന് എതിരെയുള്ള മൊഴി ഇപ്പോള്‍ ഫാദര്‍ കോട്ടൂരിന് അനുകൂലം : ഏറ്റവും നിര്‍ണായകമായ തെളിവ് കണ്ടെന്ന് പറഞ്ഞ സിസ്റ്റര്‍ അനുപമയും അത് കണ്ടിട്ടില്ലെന്ന് മൊഴി നല്‍കി

നേരത്തെ കേസിന്റെ വിചാരണ വേളയില്‍ രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു. കോണ്‍വെന്റിന്റെ അടുക്കളയില്‍ അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ സിസ്റ്റര്‍ അനുപമയാണ് ആദ്യം മൊഴിമാറ്റിയത്. താന്‍ ഒന്നും കണ്ടിട്ടില്ലെന്നായിരുന്നു അനുപമ മൊഴി മാറ്റിയത്. അഭയയുടെ റൂം മേറ്റായിരുന്ന സിസ്റ്റര്‍ അനുപമ, കേസില്‍ 50-ാം സാക്ഷിയായിരുന്നു.

Read Also : സിസ്റ്റര്‍ അഭയ കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തടയാന്‍ ‘ബൈബിൾ’ മാര്‍ഗവുമായി സിബിഐ

കേസിലെ നാലാം സാക്ഷിയായ സഞ്ജു പി തോമസും മൊഴി മാറ്റിയിരുന്നു. കോണ്‍വെന്റിന് സമീപത്തെ താമസക്കാരനായ സഞ്ജു, കൊല നടന്ന ദിവസം ഫാദര്‍ തോമസ് കോട്ടൂരിന്റെ സ്‌കൂട്ടര്‍ കോണ്‍വെന്റിന് സമീപം നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടുവെന്നാണ് സഞ്ജു നേരത്തെ മൊഴി നല്‍കിയിരുന്നത്. ഈ മൊഴി ഇദ്ദേഹം കോടതിയില്‍ തിരുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button