Latest NewsIndiaCrime

സഫിയ കൊലക്കേസ്; പ്രതി ഹംസയുടെ വധശിക്ഷയില്‍ ഇളവ്

കൊച്ചി: കാസര്‍കോട് സഫിയ കൊലക്കേസിലെ ഒന്നാം പ്രതി കെ സി ഹംസയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവാക്കി കുറച്ചു. കേസിലെ കൂട്ട് പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമുന, ബന്ധു അബ്ദുള്ള എന്നിവരുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. വീട്ടുജോലിക്കാരിയായ പെണ്‍കുട്ടിയെ കൊന്ന മൃതദേഹം കുഴിച്ച് മൂടിയ കേസിലായിരുന്നു ഇവര്‍ പിടിയിലാകുന്നത്.

ALSO READ: ശശി തരൂർ മോദി പ്രശംസ: മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ വിമര്‍ശനം

2015ല്‍ കാസര്‍കോട് ജില്ലാ കോടതിയാണ് ഹംസയെ വധശിക്ഷയ്ക്ക് വിധിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി. ഈ ശിക്ഷയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇളവ് ചെയ്തത്. പ്രതി മുന്‍പ് കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്നും വധശിക്ഷ നല്‍കുന്നത് സംബന്ധിച്ച സുപ്രീംകോടതി മുന്‍ ഉത്തരവുകളും അടിസ്ഥാനമാക്കിയാണ് ശിക്ഷയില്‍ ഇളവ് നല്‍കിയത്. കേസിലെ മറ്റ് പ്രതികളായ ഹംസയുടെ ഭാര്യ മൈമുന, ബന്ധു ആരിക്കാടി കുന്നിലെ എം അബ്ദുള്ള എന്നിവരുടെ ശിക്ഷ ജസ്റ്റിസ് എ എം ഷഫീഖ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരെയും ആറുവര്‍ഷം തടവിനായിരുന്നു വിചാരണ കോടതി ശിക്ഷിച്ചിരുന്നത്.

കര്‍ണാടക മടിക്കേരി സ്വദേശിയായ സഫിയയുടെ കൊലപാതകം ഏറെ കോലിളക്കം സൃഷ്ടിച്ചിരുന്നു. കാണാതായെന്ന പരാതിയില്‍ തുടങ്ങിയ അന്വേഷണം ഒന്നരവര്‍ഷം പിന്നിട്ടപ്പോഴാണ് കൊലപാതക കേസായി മാറിയത്. മുളിയാര്‍ സ്വദേശിയായ കെ സി ഹംസയുടെ വീട്ടിലെ ജോലിക്കാരിയായ സഫിയയെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ച് മൂടുകയായിരുന്നു. വീട്ടിലെ കഷ്ടപ്പാടില്‍ നിന്നും രക്ഷതേടി ബന്ധുക്കള്‍ തന്നെയാണ് സഫിയയെ ഹംസയുടെ വീട്ടിലെത്തിച്ചത്. 13 കാരിയായ സഫിയയെ ഹംസ തന്റെ ഗോവയിലെ വീട്ടിലെ ജോലിക്കാണ് നിയോഗിച്ചത്. കൊലപാതകത്തിന് ശേഷം 2006 ഡിസംബറില്‍ മാസ്തിക്കുണ്ടിലെ വീട്ടില്‍ നിന്നും കാണാതായെന്ന് കാണിച്ച് ഹംസ പോലീസില്‍ പാരാതി നല്‍കി. വിവരം പെണ്‍കുട്ടിയുടെ വീട്ടുകാരെയും അറിയിച്ചു. അന്വേഷണം തുടങ്ങി ഒന്നരവര്‍ഷം പിന്നിട്ടിട്ടും പുരോഗതി ഇല്ലാതായതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതോടെയാണ് സഫിയ കൊല്ലപ്പെട്ടതായി തെളിയുന്നത്. പരാതിക്കാരന്‍ ഹംസ പ്രതിയായി മാറുകയും ചെയ്തു. 2008 ജൂലായ് ഒന്നിന് ഹംസയെ അറസ്റ്റ് ചെയ്തു. ഒരാഴ്ചക്ക് ശേഷം ഗോവയിലെ ഡാമിന് സമീപത്തുനിന്നും സഫിയയുടെ അസ്ഥികൂടം കണ്ടെത്തി.

ALSO READ: മലയാളി യാത്രക്കാർക്ക് ഓണസദ്യയുമായി എമിറേറ്റ്‌സ്

സഫിയയെ കൊന്ന് കഷ്ണങ്ങളാക്കി മറവ് ചെയ്യുകയായിരുന്നു. സംഭവം നടന്ന് ഒമ്പത് വര്‍ഷത്തിനുശേഷമാണ് വിചാരണക്കോടതി ശിക്ഷ വിധിക്കുന്നത്. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസ് പൂര്‍ണമായും ശാസ്ത്രീയ-സാഹചര്യത്തെളിവുകളിലൂടെയാണ് തെളിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button