Latest NewsKerala

മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം; നിയമനടപടി സംബന്ധിച്ചുള്ള ഡിജിപിയുടെ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: തനിക്കെതിരായി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നിയമനടപടി എടുക്കുന്നതിന് ആശ്യമായ സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ കയ്യില്‍ കിട്ടിയിട്ടില്ലെന്ന് ഡിജിപി പറഞ്ഞു. ത്തരവ് ലഭിച്ച ശേഷം തീരുമാനമെടുക്കാമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയപോലെ ബെഹ്‌റ പെരുമാറുന്നെന്ന മുല്ലപ്പള്ളിയുടെ വിമര്‍ശനത്തിനെതിരെ മാനനഷ്ട കേസ് നല്‍കാന്‍ അനുമതി ആവശ്യപ്പെട്ടാണ് ബെഹ്‌റ സര്‍ക്കാരിന് കത്ത് നല്‍കിയത്.

ALSO READ: കഞ്ചാവിന് അടിമയായ ഭര്‍ത്താവില്‍ നിന്ന് അശ്വതിയ്‌ക്കേറ്റത് ക്രൂര പീഡനം : വാരിയെല്ലും തലയോട്ടിയും തകര്‍ന്നു

ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പോസ്റ്റല്‍ വോട്ട് വിവാദവുമായി ബന്ധപ്പെട്ടാണ് മുല്ലപ്പള്ളി ഡിജിപിയെ വിമര്‍ശിച്ചത്. ഇടതുനിയന്ത്രണത്തിലുള്ള പോലീസ് അസോസിയേഷന് പോസ്റ്റല്‍ വോട്ടുകള്‍ തട്ടിയെടുക്കാന്‍ ഡിജിപി സഹായം നല്‍കുന്നുവെന്ന രീതിയിലായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. ഈ പ്രസ്താവനക്കെതിരെ മാനനഷ്ട കേസ് നല്‍കാന്‍ അനുമതി ആവശ്യപ്പെട്ട് ബെഹ്റ നല്‍കിയ കത്തിലാണ് സര്‍ക്കാരിന്റെ അനുമതി. തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ കത്തില്‍ കഴിഞ്ഞ ദിവസമാണ് തീരുമാനമുണ്ടായത്. ക്രിമിനല്‍ നടപടിച്ചട്ടം 199 (4) പ്രകാരം, മുല്ലപ്പള്ളിക്കെതിരേ മാനനഷ്ടത്തിനു ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാനുള്ള അനുമതി നല്‍കിക്കൊണ്ടാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉത്തരവിട്ടത്.

മുല്ലപ്പള്ളിയുടെ പ്രസ്താവന, ഡി.ജി.പിയും സംസ്ഥാന പോലീസ് മേധാവിയുമായ ബെഹ്‌റയ്ക്ക് പൊതുജനസേവകനെന്ന നിലയില്‍ അപകീര്‍ത്തികരമാണെന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ പദവി പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയ്ക്കിടയാക്കിയെന്നും പോലീസ് സേനയുടെ ആത്മവീര്യം ചോദ്യംചെയ്യപ്പെട്ടുവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷ പാര്‍ട്ടി അധ്യക്ഷനെതിരെ പോലീസ് മേധാവി മാനനഷ്ടകേസിന് പോകുന്നതും അതിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നതും ഇതാദ്യമായാണ്. നേരത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ കത്ത് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തള്ളിയിരുന്നു.

ALSO READ: അമേഠിയില്‍ രാഹുലിന് ഉണ്ടായ പിഴവുകള്‍ എടുത്തുകാണിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

അതേസമയം, മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയ പിണറായി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി എം സുധീരന്‍, കെ സി ജോസഫ്, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങി, യുവ നേതാക്കളടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കേസെടുത്താല്‍ നിയമപരമായി നേരിടുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. കേസെടുക്കാനുള്ള നീക്കം തികച്ചും പ്രതിഷേധാര്‍ഹമെന്നായിരുന്നു എ കെ ആന്റണിയുടെ വിമര്‍ശനം.

ALSO READ: വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കായി നാടും നഗരവും ഒരുങ്ങി; കനത്ത സുരക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button