Latest NewsNewsIndia

അറസ്റ്റിലായ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ റിമാൻഡ് ചെയ്തു

ന്യൂ ഡൽഹി : കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്ത കർണ്ണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ റിമാൻഡ് ചെയ്തു. ഈ മാസം 13 വരെയാണ് പ്രത്യേക സിബിഐ കോടതി ശിവകുമാറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. 14 ദിവസത്തെ റിമാൻഡ് കാലാവധി എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടുവെങ്കിലും 9 ദിവസമാണ് കോടതി അനുവദിച്ചത്. ശിവകുമാറിനെ സന്ദർശിക്കാൻ ബന്ധുക്കൾക്ക് എല്ലാ ദിവസവും അരമണിക്കൂർ സമയം സിബിഐ ജ‍ഡ്ജി അജയ് കുമാർ കുഹാർ അനുവദിച്ചു.

Also read : കാശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെന്ന് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി

അന്വേഷണവുമായി പൂർണമായി സഹകരിച്ചുവെന്നും താൻ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ഡി കെ ശിവകുമാർ കോടതിയിൽ വ്യക്തമാക്കി. ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ ശിവകുമാറിന്റെ നിയമ വിരുദ്ധ ഇടപാടുകൾക്ക് നിരവധി തെളിവുകൾ ലഭിച്ചുവെന്ന് എൻഫോഴ്സ്മെന്‍റ് പറയുന്നു. അന്വേഷണം നിർണ്ണായകഘട്ടത്തിലാണെന്നും ശിവകുമാറിനെ കസ്റ്റഡിയിൽ ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ വാദിച്ചു.

നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഡി.കെ ശിവകുമാർ അന്വേഷണവുമായി സഹകരിക്കുന്നില്ല. ചോദ്യങ്ങൾക്ക് ശിവകുമാർ നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്നും, ഈ സാഹചര്യത്തിലാണ് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുന്നതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അറിയിച്ചിരുന്നു.

Also read : അവര്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചതിന്‍റെ കാരണം എന്തുകൊണ്ടാണ് മനസ്സിലാക്കാത്തത്? വിമർശനവുമായി ശശി തരൂർ

2017 ഓഗസ്റ്റിൽ കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ഡൽഹിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച എട്ട് കോടി രൂപ പിടിച്ചുവെന്നതാണ് കേസ്. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. . ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിൽ നടത്തിയ റെയ്‌ഡിൽ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാർ നൽകിയ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button