Latest NewsNewsIndia

ഊമയും ബധിരയുമായ യുവതിയെ വികലാംഗന്‍ ബലാത്സംഗത്തിനിരയാക്കി

അഹമ്മദാബാദ് : ഊമയും ബധിരയുമായ യുവതിയെ വികലാംഗന്‍ ബലാത്സംഗത്തിനിരയാക്കി . ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ശാരീരിക വൈകല്യമുള്ള മങ്കേഷ് ഭരദ്വജ് ആണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. ശ്രീനത്‌നഗറില്‍ താമസക്കാരനായ ഇയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് സംശയം തോന്നിയ ഇയാളെ വീട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയും ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു.

Read Also : നഗ്‌നയാക്കി ബെല്‍റ്റും ലാത്തിയും കൊണ്ടടിച്ചു; മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവതിക്ക് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനം

സംഭവത്തെ കുറിച്ച് പറയുന്നതിങ്ങനെ, ഇക്കഴിഞ്ഞ ഞായറാഴ്ച 23 വയസുള്ള ഊമയും ബധിരയുമായ യുവതിയെ വീട്ടില്‍ നിന്ന് കാണാതാകുകയായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വികലാംഗനായ യുവാവ് പെണ്‍കുട്ടിയെ വീട്ടിലേയ്ക്ക് കൊണ്ടുവരികയും, കാന്‍കരിയ ഫുട്‌ബോള്‍ മൈതാനത്തു നിന്ന് പെണ്‍കുട്ടി അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നുവെന്നും അവിടുന്ന് ഇങ്ങോട്ട് കൂട്ടികൊണ്ടു പോന്നതാണെന്നും അയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് പറയുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ക്ക് കേടുപാട് പറ്റുകയും ചെളി പുരണ്ടതായും കണ്ട് ഇയാളെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മാത്രമല്ല ഫുട്‌ബോള്‍ മൈതാനത്തിന് സമീപമുള്ള സ്ത്രീയോട് ഈ പെണ്‍കുട്ടിയെ ഇവിടെ കണ്ടിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് മറുപടി നല്‍കിയത്. ഇതോടെ വീട്ടുകാര്‍ക്ക് വികലാംഗനായ യുവാവിനെതിരെ സംശയം കൂടുതല്‍ തോന്നിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button