Latest NewsIndia

അനധികൃതമായി ഇന്ത്യയിൽ താമസിക്കുന്ന ഒരു കുടിയേറ്റക്കാരനെയും തുടരാന്‍ അനുവദിക്കില്ല ; നയം വ്യക്തമാക്കി അമിത് ഷാ

ഗുവഹാട്ടി ; ഒരു അനധികൃത കുടിയേറ്റക്കാരനെപ്പോലും ഭാരതത്തിൽ തുടരാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങളും ഉയരുന്നുണ്ട് . ഈ സാഹചര്യത്തില്‍ ഒരുകാര്യം വ്യക്തമാക്കുന്നു. ഒരു അനധികൃത കുടിയേറ്റക്കാരനെപ്പോലും രാജ്യത്ത് തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ല. അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് കർശനമായ നിലപാടുണ്ട് . രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട അസമിലെ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു .

നോര്‍ത്ത് ഈസ്‌റ്റേണ്‍ കൗണ്‍സിലിന്റെ പ്ലീനറി സമ്മേളനത്തോട് അനുബന്ധിച്ച് എട്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യവെയാണ് അമിത് ഷാ സർക്കാരിന്റെ നിലപാട് കൂടുതൽ ശക്തമായി സൂചിപ്പിച്ചത് .അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ ആകെ 3,29,91,384 പേരാണ് അപേക്ഷ നല്‍കിയത്. ആദ്യ കരട് പട്ടികയില്‍ 2,89,83,677 പേരാണ് ഉള്‍പ്പെട്ടത്. 41 ലക്ഷം പേര്‍ ഒഴിവാക്കപ്പെട്ടു. എന്നാല്‍ പുന:പരിശോധനയ്ക്ക് ശേഷം പ്രസിദ്ധപ്പെടുത്തിയ അന്തിമ പട്ടികയില്‍ 3,11,21,004 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

നിലവില്‍ 19,06,657 ലക്ഷം പേരാണ് പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടത് . അതേസമയം ആർട്ടിക്കിൾ 371 ഭേദഗതി ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആര്‍ട്ടിക്കിള്‍ 371 ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന പ്രത്യേക വ്യവസ്ഥാണ്. ബി.ജെ.പി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 371നെ ബഹുമാനിക്കുന്നു. ഏതൊരു സാഹചര്യത്തിലും ആര്‍ട്ടിക്കിള്‍ 371 റദ്ദാക്കില്ലെന്നും അമിത് ഷാ പറഞ്ഞു. അസമിലെ ഗുവാഹത്തിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്റര്‍ പുറത്തുവിട്ടതിന് ശേഷം ആദ്യമായി അസമില്‍ എത്തിയതായിരുന്നു അമിത് ഷാ.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗക്കാരുടെ തനത് സംസ്‌കാരം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ആര്‍ട്ടിക്കിള്‍ 371 ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ജമ്മു കശ്മീരിന് പ്രതേയക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ചില അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 371 റദ്ദാക്കിയേക്കുമെന്ന് ചര്‍ച്ചകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button