തിരുവനന്തപുരം: ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാർ അടക്കി വാണപ്പോൾ ദക്ഷിണാഫ്രിക്കക്ക് അടിതെറ്റി. ഇന്ത്യ എയ്‌ക്കെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക എ 51.5 ഓവറില്‍ 164ന് പുറത്തായി. ഇന്ത്യക്കായി താക്കൂറും ഗൗതവും മൂന്ന് വിക്കറ്റ് വീതവും നദീം രണ്ട് വിക്കറ്റും വീഴ്‌ത്തി.
ALSO READ: പ്ലാച്ചിമട സമരം: ജലവിഭവമന്ത്രിയുടെ വീട്ടിലേക്ക് പ്രധിഷേധ മാര്‍ച്ച്
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ വാലറ്റത്തിന്‍റെ പോരാട്ടത്തിലാണ് 100 പിന്നിട്ടത്. ഒരവസരത്തില്‍ 22/5 എന്ന സ്‌കോറിലായിരുന്നു സന്ദര്‍ശകര്‍. ആദ്യ ഓവറിലെ നാലാം പന്തില്‍ നായകന്‍ ഐഡന്‍ മര്‍ക്രാമിനെ മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പര്‍ ഭരതിന്‍റെ കൈകളിലെത്തിച്ചു. സഹ ഓപ്പണറായ പീറ്റര്‍ മലാനെ നാലാം ഓവറിലെ രണ്ടാം പന്തില്‍ ഷാര്‍ദുല്‍ താക്കൂര്‍ ഭരതിന്‍റെ ക്യാച്ചില്‍ പുറത്താക്കി.
ALSO READ: ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് കേരളത്തിലും ജാഗ്രത നിർദ്ദേശം
മുള്‍ഡര്‍(21), പീഡ്‌റ്റ്(33), സിപാംല(9), എന്‍ഗിഡി(15) എന്നിങ്ങനെയാണ് സ്‌കോര്‍. ഒന്‍പതാമനായിറങ്ങി പുറത്താകാതെ 45 റണ്‍സ് നേടിയ ജാന്‍സണ്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.
Post Your Comments