ലണ്ടൻ: ബ്രെക്സിറ്റ് കരാറിൽ യാതൊരു രീതിയിലുമുള്ള ഉദാസീനതയും ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. കരാർ നീണ്ടു പോകുന്നതിൽ പ്രതിഷേധിച്ച് രാജിവെച്ച ആംബർ റഡിന്റെ വാദം മറ്റ് രണ്ട് മന്ത്രിമാർ തള്ളി. ഒക്ടോബർ 31നു തന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ (ഇയു) വിടും.
കരാറിനായി ഊർജിത ശ്രമം നടക്കുന്നതായി ധനമന്ത്രി സാജിദ് ജാവിദും വിദേശകാര്യ മന്ത്രി ഡോമിനിക് റാബും പറഞ്ഞു. ബ്രെക്സിറ്റ് നീട്ടുന്നതു പരിഗണനയില്ല. തീയതി നീട്ടിക്കിട്ടാനല്ല, കരാറുണ്ടാക്കാനായിരിക്കും പ്രധാനമന്ത്രി ബോറിസ് ജോൺസൻ അടുത്ത മാസം ഇയു നേതാക്കളെ കാണുന്നതെന്ന് റഡിന്റെ രാജിക്കു പിന്നാലെ ഇരുവരും അറിയിച്ചു.
ALSO READ: ചന്ദ്രയാൻ ദൗത്യം; ഇന്ത്യയെ അഭിനന്ദിച്ച് പാകിസ്ഥാനി ഗവേഷക
ബ്രെക്സിറ്റ് നീട്ടാനുള്ള ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്ത 21 കൺസർവേറ്റിവ് എംപിമാരെ പാർട്ടിയിൽനിന്നു പുറത്താക്കിയതിലും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ജോൺസൻ കരാറുമായി മുന്നോട്ടുപോകുന്നതിന്റെ സൂചനയൊന്നുമില്ലെന്നാണ് റഡ് കുറ്റപ്പെടുത്തുന്നത്. കരാറിനായി ഇയുവിനു മുന്നിൽ പുതിയ നിർദേശങ്ങളൊന്നും സമർപ്പിക്കാത്തതിന്റെ പേരിൽ ബോറിസ് ജോൺസനെ വിമർശിച്ചുകൊണ്ടാണു തൊഴിൽ മന്ത്രി ആംബർ റഡ് രാജിവച്ചത്.
Post Your Comments