Latest NewsNewsIndia

കുൽഭൂഷൺ ജാദവ് കേസ്: വീണ്ടും നയതന്ത്രസഹായം നൽകാനുള്ള തീവ്രശ്രമം തുടരുമെന്ന് ഇന്ത്യ

ന്യൂഡൽഹി: കുൽഭൂഷൺ ജാദവിന് വീണ്ടും നയതന്ത്ര സഹായം അനുവദിക്കില്ലെന്ന പാക്കിസ്ഥാൻ വാദത്തെ പുച്ഛത്തോടെ തള്ളിയിരിക്കുകയാണ് ഇന്ത്യ. കുൽഭൂഷൻ ജാദവിന് നയതന്ത്രസഹായം നൽകാനുള്ള തീവ്രശ്രമം തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിപ്രകാരം കഴിഞ്ഞയാഴ്ച ഡപ്യൂട്ടി ഇന്ത്യൻ ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയ ഇസ്ലാമാബാദിലെ പാക് വിദേശകാര്യമന്ത്രാലയത്തിലെത്തി കുൽഭൂഷൺ ജാദവിനെ കണ്ടിരുന്നതാണ്.

ALSO READ: എന്തു പ്രശനം ഉണ്ടായാലും കുട്ടികളുടെ പഠിപ്പ് മുടങ്ങാൻ പാടില്ല; കുത്തൊഴുക്ക് കാര്യമാക്കാതെ പുഴ നീന്തി സ്‌കൂളിലെത്തുന്ന ടീച്ചർ നാടിൻറെ അഭിമാനം

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിപ്രസ്താവം പൂർണമായും നടപ്പാക്കിക്കിട്ടാനുള്ള ശ്രമം തുടരുമെന്നും വിദേശകാര്യവക്താവ് രവീഷ് കുമാർ വ്യക്തമാക്കി. തീർത്തും ശ്രദ്ധാപൂർവമാണ് ഇന്ത്യയുടെ മറുപടി. പാക്കിസ്ഥാനുമായി ആശയവിനിമയം തുടരും.

ALSO READ: പാക്കിസ്ഥാന്റെ വ്യാമോഹം നടക്കില്ല; കാശ്മീർ വിഷയത്തിലും, പൗരത്വ രജിസ്റ്റർ വിഷയത്തിലും പിന്തുണ അറിയിച്ച് മൗലാനാ മഹ്മൂദ് മദനി

മറ്റൊരു രാജ്യത്തെ പൗരനെ പട്ടാളക്കോടതിയിൽ നയതന്ത്രസഹായമില്ലാതെ വിചാരണ ചെയ്ത് വധശിക്ഷയ്ക്ക് വിധിച്ച് വിയന്ന കരാർ ലംഘിച്ച പാകിസ്ഥാൻ വീണ്ടും അതേ കരാർ ഈ പ്രസ്താവനയിലൂടെ ലംഘിക്കുകയാണ്. ചാരവൃത്തി ആരോപിക്കപ്പെട്ട് പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജാദവിന്‍റെ വിചാരണ വീണ്ടും നടത്തണമെന്നും അതിനായി നയതന്ത്രസഹായം നൽകണമെന്നുമാണ് അന്താരാഷ്ട്ര കോടതിയുടെ വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button