Latest NewsNewsIndia

‘സ്വകാര്യഭാഗത്തിലേക്ക് വിരല്‍ ചൂണ്ടി അശ്ലീലം പറഞ്ഞു, കാലുകള്‍ നക്കാന്‍ ആവശ്യപ്പെട്ടു’- ദുരനുഭവം പങ്കുവെച്ച് സ്റ്റുഡിയോ സിഇഒ

റെസ്റ്റോറന്റിലെത്തിയ യുവതിക്ക് ദുരനുഭവം. തെക്കന്‍ ദില്ലിയിലെ ഗ്രേറ്റര്‍ കൈലാഷ് മാര്‍ക്കറ്റിലെ ഒരു ഹോട്ടലില്‍ സുഹൃത്തുക്കളോടൊപ്പം പോയ ഒരു സ്ത്രീയ്ക്കാണ് യുവാക്കളില്‍ നിന്നും ദുരനുഭവം നേരിട്ടത്. സംഭവത്തെ കുറിച്ച് യുവതി തന്നെയാണ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. യുവതി ഇന്റീരിയര്‍ ഡിസൈന്‍ സ്റ്റുഡിയോയുടെ സിഇഒ ആണ്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാക്കളുടെ ചിത്രവും ഇവര്‍ പങ്കുവെച്ചു.

യുവതിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ

റെസ്റ്റോറന്റില്‍ രണ്ടു കൂട്ടുകാര്‍ക്ക് ഒപ്പമാണ് പോയത്. ഞങ്ങള്‍ ഇരുന്ന മേശയ്ക്ക് പിന്നില്‍ രണ്ട് യുവാക്കള്‍ ഇരിപ്പുറപ്പിച്ചു. ഇതില്‍ ഒരു യുവാവ് മനഃപൂര്‍വ്വം അയാളുടെ കൈ എന്റെ കസേരയില്‍ വച്ചു. ഇതില്‍ അസ്വസ്ഥത തോന്നിയ ഞാന്‍ കസേര മുന്നോട്ടു വലിച്ച് വീണ്ടും ഇരുന്നു. ഇതിന് പിന്നാലെ യുവാവിന്റെ കൂടെ ഉണ്ടായിരുന്ന വ്യക്തി എന്റെ കസേര ശക്തിയോടെ തള്ളി. ഇതിന്റെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടമായ ഞാന്‍ കസേരയ്‌ക്കൊപ്പം കറങ്ങി’.

ഇത് ചോദ്യം ചെയ്തപ്പോഴാണ് യുവാക്കള്‍ അപമര്യാദയായി പെരുമാറിയത്. തനിക്കെതിരെ ആക്രോശിച്ച ഒരു യുവാവ് അശ്ലീലചുവയോടെ സംസാരിക്കുകയും തനിക്ക് അഭിമുഖമായി കാലുകള്‍ നീട്ടി കസേരയില്‍ അപമര്യാദയായി ഇരിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെ യുവാവ് അയാളുടെ സ്വകാര്യഭാഗത്തിലേക്ക് വിരല്‍ ചൂണ്ടി അശ്ലീലം കലര്‍ന്ന ഭാഷയില്‍ സംസാരിച്ചു.

 

തുടര്‍ന്ന് യുവാവ് വലതുകാല്‍ തന്റെ മുഖത്തിന് നേര്‍ക്ക് നീട്ടി കാല് നക്കാന്‍ ആവശ്യപ്പെട്ടു. നിങ്ങളെ കണ്ടാല്‍ എന്റെ വേലക്കാരിയെ പോലെയാണ് തോന്നുന്നതെന്നും നിങ്ങളെല്ലാം ഡല്‍ഹിയിലെ ആന്റിമാരാണെന്നും യുവാവ് പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഹോട്ടല്‍ ജീവനക്കാര്‍ യുവാക്കളെ കൂട്ടികൊണ്ടുപോയി. തുടര്‍ന്ന് അഞ്ചുമിനിറ്റിനകം തിരിച്ചുവന്ന ഇവര്‍ വീണ്ടും മോശമായി പെരുമാറിയെന്നും യുവതി പരാതിയില്‍ പറയുന്നു. സിഇഒയുടെ കൂട്ടുകാരില്‍ ഒരാളാണ് ഇവരുടെ ചിത്രമെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button