KeralaLatest NewsNews

കടുവയുടെയും പുലിയുടെയും മുന്നില്‍പ്പെട്ടാലും ഇനി നെഞ്ച് വിരിച്ച് നില്‍ക്കാം; വനപാലകര്‍ക്ക് പുതിയ സുരക്ഷാ സംവിധാനങ്ങള്‍

കല്‍പ്പറ്റ: വന്യമൃഗങ്ങള്‍ കാടിറങ്ങി വരുന്നത് ഇന്ന് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും വനപാലകര്‍ സ്വന്തം ജീവന്‍ പണയം ആനയെയും പുലിയെയും കടുവയെയുമൊക്കെ നേരിടാന്‍ ഇറങ്ങുന്നത്. ജീവന് തന്നെ ഭീഷണിയായ സംഭവങ്ങളും ഒട്ടും കുറവല്ല. എന്നാല്‍ ഈ ആശങ്കക്ക് കുറച്ചെങ്കിലും ആശ്വാസമാകുന്ന നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇനി വനപാലകര്‍ക്ക് ധൈര്യമായി വന്യമൃഗങ്ങളുടെ മുന്നിലെത്താം. ഇതിനുള്ള പ്രത്യേക സുരക്ഷാ സംവിധാനങ്ങളാണ് ഇപ്പോള്‍ വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്.

കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ മുന്നില്‍പ്പെട്ടാലും പരിക്കേല്‍ക്കാതെ രക്ഷപ്പെടാനുള്ള ബോഡി പ്രൊട്ടക്ടറാണ് ഇവര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ആദ്യമായാണ് ഇത്തരം ഒരു സംവിധാനം ഒരുക്കുന്നത്. വനപാലകര്‍ക്ക് ഒരു പരിധി വരെ സംരക്ഷണം ഒരുക്കാന്‍ ഇനി ഇവക്കാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സൗത്ത് വയനാട് വനം ഡിവിഷനില്‍ ആണ് വനപാലകര്‍ക്ക് ആദ്യമായി ഇത്തരമൊരു സംരക്ഷണ കവചം ഒരുക്കിയിരിക്കുന്നത്.

കടുവ, പുലി, കരടി തുടങ്ങിയ മൃഗങ്ങള്‍ക്ക് മുന്നില്‍ പെട്ട് പലപ്പോഴും തലനാരിഴയ്ക്കാണ് പല ഉദ്യോഗസ്ഥരും രക്ഷപെടുന്നത്. മറ്റു ചിലര്‍ക്ക് സാരമായി പരിക്കേല്‍ക്കാറുമുണ്ട്. ബോഡി ഷീല്‍ഡ്, ഹെല്‍മെറ്റ്, ബാറ്റണ്‍ എന്നിവയുണ്ടെങ്കില്‍ ഒരു പരിധിവരെ ആക്രമണം തടയാമെന്ന പ്രതീക്ഷയോടെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇവ ലഭ്യമാക്കിയിരിക്കുന്നത്. ചെതലയം റേഞ്ച് ജീവനക്കാര്‍ക്കാണ് ഈ സുരക്ഷാ ഉപകരണങ്ങള്‍ എത്തിച്ചിരിക്കുന്നത്. മുന്‍നിരയില്‍ പോകുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ശരീരം മുഴുവന്‍ മറക്കുന്ന കവചവും ഹെല്‍മറ്റും ഉണ്ടാകുക. മറ്റുള്ളവര്‍ക്കെല്ലാം ഹെല്‍മറ്റും ബാറ്റണും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മേപ്പാടി, കല്‍പ്പറ്റ റെയിഞ്ചുകളിലും ഉടനെ ഉപകരണങ്ങള്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button