Latest NewsNewsIndia

ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി; പ്രദേശത്ത് സംഘര്‍ഷം

സഹാറൻപൂർ (ഉത്തർപ്രദേശ്) • ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിലെ ദിയോബന്ദില്‍ ബൈക്കിലെത്തിയ അജ്ഞാത സംഘം ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു. ബി.ജെ.പി നേതാവായ ചൗധരി യശ്പാൽ സിംഗ് ആണ് കൊല്ലപ്പെട്ടത്.

സിംഗ് ബി.ജെ.പി കിസാന്‍ മോര്‍ച്ചയുടെ മുന്‍ ജില്ലാ പ്രസിഡന്‍റ് ആയിരുന്നു. സിംഗിന്റെ മൂത്തസഹോദരന്‍ ചൗധരി ശിവകുമാര്‍ തങ്ങളുടെ ഗ്രാമമായ മിരാഗ്പൂരിലെ ഗ്രാമത്തലവനുമാണ്.

ഗ്രാമത്തിനടുത്തുള്ള തൽഹെദി ഖുർദിൽ നടന്ന കൊലപാതക വാർത്ത പ്രചരിച്ചയുടനെ ഗ്രാമത്തിൽ വലിയ ജനക്കൂട്ടം തടിച്ചുകൂടി. ഇത് സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി. അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എസ്.എസ്.പി ദിനേശ് കുമാർ പറഞ്ഞു.

പ്രതികളെ പിടികൂടാൻ ഞങ്ങൾ മുസാഫർനഗറിന്റെയും ഉത്തരാഖണ്ഡ് പോലീസിന്റെയും സഹായം തേടിയിട്ടുണ്ട്. അന്വേഷണത്തിന് നിരവധി ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. വനമേഖലയിലും തെരച്ചില്‍ നടത്തുന്നുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ കൂടുതൽ സേനയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക ബി.ജെ.പി നേതാക്കൾ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

മരിച്ചയാൾക്ക് പ്രദേശത്തെ ആരുമായും ശത്രുതയില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button