KeralaLatest NewsNews

റെഞ്ചിയുടെയും ജയശ്രീയുടെയും പെണ്‍മക്കള്‍ മാത്രമല്ല ജോളിയുടെ മരണക്കെണിയില്‍ നിന്നും രക്ഷപെട്ടത് മറ്റൊരു പെണ്‍കുട്ടി കൂടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യ പ്രതി ജോളി നടത്തിയ വധശ്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിനെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയതിന് പിന്നാലെ ജോളി മറ്റ് പലരെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് വിവരം. കുടുംബക്കാരുടെയും പുറത്തുള്ളവരുടെയും പെണ്‍മക്കളെ കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.

അടുത്ത സുഹൃത്തായ ജയശ്രീയുടെ മകള്‍ക്ക് രണ്ട് തവണ ജോളി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായാണ് അവര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ജയശ്രീയുടെ മകള്‍ക്ക് രണ്ട് വയസ്സുള്ള സമയത്താണ് ജോളി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചത്. ആറ് മാസത്തെ ഇടവേളയില്‍ രണ്ട് തവണയായി ജോളി കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. കുഞ്ഞ് വിഷബാധയേറ്റ് ആശുപത്രിയിലായ രണ്ട് സന്ദര്‍ഭങ്ങളിലും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ജയശ്രീയും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആദ്യത്തെ തവണ കുഞ്ഞിന് സുഖമില്ലാതായ വിവരം ജോളി തന്നെയാണ് ജയശ്രീയെ വിളിച്ച് അറിയിച്ചതും. രണ്ട് തവണയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച കുഞ്ഞിന് വിഷബാധയേറ്റെന്ന് തെളിഞ്ഞെങ്കിലും അടുത്ത സുഹൃത്തായ ജോളിയെ ജയശ്രീ സംശയിച്ചിരുന്നില്ല.

സ്വത്തുകള്‍ ജോളിയുടെ പേരില്‍ മാറ്റിയെഴുത്തി കൊണ്ടുള്ള വ്യാജ വില്‍പ്പത്രം തയ്യാറാക്കിയതില്‍ ജയശ്രീയ്ക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അത്രയും അടുത്തബന്ധം പുലര്‍ത്തിയ ജയശ്രീയുടെ മകളേയും ജോളി രണ്ട് വട്ടം കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന വിവരം അന്വേഷണ സംഘത്തെ പോലും ആശ്ചര്യപ്പെടുത്തുന്നു. എന്നാല്‍ ഈ കൊലപാതക ശ്രമത്തിനുള്ള കാരണം ജോളി വ്യക്തമാക്കിയിട്ടില്ല.

തഹസില്‍ദാര്‍ ജയശ്രീയുടെ മകള്‍, മുന്‍ ഭര്‍ത്താവായ റോയിയുടെ സഹോദരി റെഞ്ചിയുടെ മകള്‍ എന്നിവരെ കൂടാതെ മൂന്നാമതൊരു പെണ്‍കുട്ടിയെ കൂടി ജോളി വധിക്കാന്‍ ശ്രമിച്ചിരുന്നു എന്ന വിവരവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. റോയിയുടെ ബന്ധുവായ മാര്‍ട്ടിന്റെ മകളെയാണ് ജോളി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button