KeralaLatest NewsNews

പന്നിയിറച്ചിക്ക് പകരം ബീഫ് വിളമ്പി; വെയിറ്റര്‍ക്ക് നേരെ പ്ലേറ്റ് വലിച്ചെറിഞ്ഞ സംഭവത്തിൽ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

കൊച്ചി: ബീഫ് കറി വിളമ്പിയതിന് ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ചെന്ന പ്രചാരണം തെറ്റാണെന്ന് പൊലീസ്. മൂവാറ്റുപുഴയ്ക്ക് സമീപം വാഴക്കുളത്താണ് സംഭവം. രാജൂസ് ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകനായ യുവാവ് കപ്പക്കൊപ്പം പന്നിയിറച്ചിയായിരുന്നു ഓർഡർ ചെയ്‌തിരുന്നത്‌. ഇയാൾക്ക് ബീഫ് അലര്‍ജിയുള്ള വിവരത്തെക്കുറിച്ച്‌ ഹോട്ടലുകാര്‍ക്ക് അറിവില്ലാരുന്നു. ഇതോടെ കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ ഉടമയായ അരുണ്‍ ശ്രീധർ വെയിറ്ററെ കൈകാര്യം ചെയ്യുകയായിരുന്നു.

Read also: ഒരു കിലോ സ്വർണ തിളക്കം; വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോ, മെഗാ നറുക്കെടുപ്പിലെ വിജയിയെ പ്രഖ്യാപിച്ചു

കറി വെയിറ്ററുടെ നേരെ എറിഞ്ഞതോടെ സംഭവം സംഘര്‍ഷത്തിലെത്തി. എന്നാല്‍ ബീഫ് വില്‍പനയുമായി സംബന്ധിച്ചുണ്ടായ തർക്കം സംഘര്‍ഷം എന്ന നിലക്കാണ് പ്രചരിച്ചതെന്ന് പോലീസ് അറിയിച്ചു. സംഘര്‍ഷത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ലെന്നും ഇരുവരും തമ്മില്‍ രമ്യതയിലെത്തിയെന്നും പൊലീസ് വിശദമാക്കി. ഇതിനിടെ അരുണ്‍ ശ്രീധറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഴക്കുളത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button