Latest NewsInternational

നരേന്ദ്രമോദിക്കെതിരെ വധഭീഷണി മുഴക്കിയ പാക് ഗായികയ്ക്ക് പാകിസ്ഥാനിൽ നിന്ന് തന്നെ പണി കിട്ടി

സെപ്തംബറില്‍ മോദിയെയും ഇന്ത്യന്‍ ജനങ്ങളെയും ഭീഷണിപ്പെടുത്തി മുതലകളുടെയും പാമ്പുകളുടെയും നടുവിലിരുന്ന് ഗാനമാലപിക്കുന്ന വീഡിയോ ആയിരുന്നു റാബി പങ്കുവച്ചിരുന്നത്.

ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കിയ പാകിസ്ഥാന്‍ പോപ്പ് ഗായിക റാബി പിര്‍സാദയ്ക്കെതിരെ പാകിസ്ഥാനില്‍ നിന്ന് തന്നെ പണി കിട്ടി. കഴിഞ്ഞ ദിവസമാണ് റാബിയുടെ ചില നഗ്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. റാബി തന്നെ പോസ് ചെയ്ത രീതിയിലുള്ള ചിത്രങ്ങളാണ് പ്രചരിച്ചത്.തന്റെ കാമുകന് റാബി അയച്ച ചിത്രങ്ങളാണ് ഇതെന്നാണ് പാക് മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത. എന്നാല്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ വക്താവ് മേജര്‍ ജനറല്‍ ആസീഫ് ഖഫൂറും റാബിയുമായി ട്വിറ്ററില്‍ കഴിഞ്ഞ ദിവസങ്ങളിൽ തര്‍ക്കം നടന്നിരുന്നു.

ഇതിനെത്തുടര്‍ന്ന് റാബിക്കെതിരെ പോണ്‍ പ്രതികാരം നടത്തിയതാണ് എന്നാണ് ഉയരുന്ന ആരോപണം.. പലരും പാകിസ്ഥാന്‍ സൈന്യത്തിനോട് തര്‍ക്കിച്ചതിന്റെ ഫലമാണ് ഇതെന്ന് ആരോപിക്കുന്നുണ്ട്.റാബിക്ക് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. ഒരിക്കലും ഈ ചിത്രങ്ങള്‍ ലഭിച്ചാല്‍ പങ്കുവയ്ക്കരുത് എന്നാണ് നിരവധിപ്പേര്‍ ട്വീറ്റ് ചെയ്യുന്നത്.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് റാബി പിര്‍സാദ മുന്‍പ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്കെതിരെ രംഗത്ത് എത്തിയത്. പ്രതീകാത്മകമായി സൂയിസൈഡ് ബോംബ് ബെല്‍റ്റ് ധരിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് മോദിക്കെതിരെ റാബി വധഭീഷണി മുഴക്കിയത്.

സെപ്തംബറില്‍ മോദിയെയും ഇന്ത്യന്‍ ജനങ്ങളെയും ഭീഷണിപ്പെടുത്തി മുതലകളുടെയും പാമ്പുകളുടെയും നടുവിലിരുന്ന് ഗാനമാലപിക്കുന്ന വീഡിയോ ആയിരുന്നു റാബി പങ്കുവച്ചിരുന്നത്. പാമ്പുകളെയും മുതലയെയും മോദിക്ക് സമ്മാനമായി നല്‍കുമെന്നായിരുന്നു അന്ന് റാബിയുടെ ഭീഷണി.

shortlink

Post Your Comments


Back to top button