Latest NewsNewsIndia

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ഓടുന്ന കാറിനുള്ളില്‍ പീഡനത്തിനിരയായത് അഞ്ചുമണിക്കൂര്‍

ജയ്പൂര്‍: ക്ലാസ് കഴിഞ്ഞു വരികയായിരുന്ന വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. 19കാരിയായ പെണ്‍കുട്ടിയെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് അഞ്ച് മണിക്കൂറോളം കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അന്നുതന്നെ പ്രതികളുടെ പേര് സഹിതം പെണ്‍കുട്ടി പരാതി നല്‍കിയിരുന്നെങ്കിലും പോലീസിന് പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

ALSO READ: ജോലി സ്ഥലത്ത് യുവതിയെ ബലാത്സംഗം ചെയ്തു : പുറത്തറിയാതിരിയ്ക്കാന്‍ കൊലപ്പെടുത്താനും ശ്രമം

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി. കോച്ചിംഗ് സെന്ററില്‍നിന്ന് നടന്നു വരുമ്പോഴാണ് വൈകുന്നേരം അഞ്ചുമണിയോട് കൂടി കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കണ്ണുകെട്ടി കാറിനുള്ളില്‍ വെച്ച് തന്നെ സംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. അഞ്ച് മണിക്കൂറോളമാണ് പെണ്‍കുട്ടി ക്രൂരതക്കിരയായത്. രാത്രി പത്ത് മണിയോടെ പ്രതികള്‍ പെണ്‍കുട്ടിയെ ലാല്‍സോട്ട് ഏരിയയില്‍ ഇറക്കിവിടുകയായിരുന്നു.

ALSO READ: കഴക്കൂട്ടത്ത് 14 കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാലു പേർ പിടിയിൽ

സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു സംഘത്തിന്റെ ഭീഷണി. എന്നാല്‍ പെണ്‍കുട്ടി അന്നുതന്നെ പരാതി നല്‍കി. തന്നെ ബലാത്സംഗം ചെയ്തവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് പേര്‍ അയല്‍ ഗ്രാമങ്ങളിലുള്ളവരാണെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയിലുള്ളത്. എന്നാല്‍, കോടതി അവധിയായതിനാല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button