Latest NewsKeralaNews

ഉപയോഗ ശൂന്യമായ കിണറ്റില്‍ അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം : സുഹൃത്തുക്കള്‍ അറസ്റ്റില്‍

കാസര്‍കോട് : 27 കാരന്റെ മരണം കൊലപാതകമാകമാണെന്ന് പൊലീസ് കണ്ടെത്തി. ഉപയോഗ ശൂന്യമായ കിണറ്റില്‍ അഴുകിയ നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം. കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ കൂടി പിടികൂടാനുണ്ട്. മൊഗ്രാല്‍ കെ കെ പുറം ചളിയങ്കോട് ജുമാമസ്ജിദിനടുത്തെ മുനവ്വര്‍ കാസിം (മുന്ന-25) നെല്ലിക്കുന്ന് കടപ്പുറത്തെ ജയചന്ദ്രന്‍ (ജയ-43) എന്നിവരെയാണ് ഡിവൈഎസ്പി പി.പി.സദാനന്ദന്‍, സിഐ.സി.എ. അബ്ദുല്‍റഹീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

Read Also : നഗരമധ്യത്തിലെ യുവാവിന്റെ കൊലപാതകം : കൊലയാളിയെ പൊലീസിന് കാണിച്ച് കൊടുത്തത് സിസി ടിവി കാമറ

ഉളിയത്തടുക്കയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ രമേശന്‍–ഫമീനയുടെ ദമ്പതികളുടെ കന്‍ ഷാനവാസിന്റെ (27)മൃതദേഹമാണു കഴിഞ്ഞ 20നു നായക്‌സ് റോഡിലെ ദിനേശ് ബീഡി ഡിപ്പോയ്ക്ക് അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തിയത്. സെപ്റ്റംബര്‍ 25നായിരുന്നു സംഭവം. ഒരു കേസിലെ പ്രതിയായ ഷാനവാസ് ഇപ്പോള്‍ ഒളിവിലുള്ള മറ്റൊരാളുമായി കാസര്‍കോട് കോടതിയില്‍ എത്തിയിരുന്നു.

കോടതിയില്‍ നിന്നിറങ്ങി ഇരുവരും ആദ്യം ഷാനവാസിന്റെയും പിന്നീട് സഹോദരിയുടെയും വീട്ടിലെത്തി. ശേഷം വൈകിട്ട് നഗരത്തിലെത്തി മദ്യം വാങ്ങി. സംഭവസ്ഥലത്തെത്തി. പിന്നാലെ മുന്നയും ജയചന്ദ്രനുമെത്തി. നാലു പേരും ചേര്‍ന്ന് മദ്യപിച്ചു. നേരത്തേ മുന്നയെ കൊല്ലുമെന്നു ഷാനവാസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ ഇവിടെ വച്ച് തര്‍ക്കമായി. പ്രതികളായ മൂവരും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചു ഷാനവാസിനെ കുത്തി. മരണം ഉറപ്പിച്ചതിനു ശേഷം സമീപത്തെ കിണറ്റില്‍ തള്ളിയിട്ടാണ് സംഘം മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button