Latest NewsKeralaNews

മണ്ണ് നീക്കിയതോടെ അഴുകിയ നിലയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; യുവാവിന്റെ ഭാര്യ മാനേജറുടെ കൂടെ നാടുവിട്ടു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇടുക്കി: രാജുകുമാരിക്കു സമീപം ശാന്തന്‍പാറയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഇതോടെ കാണാതായ യുവാവിനെ കൊലപ്പെടുത്തിയാതാണെന്ന് സ്ഥിരീകരിച്ചു. ഒരാഴ്ച മുന്‍പ് പുത്തടിയില്‍ നിന്നും കാണാതായ മുല്ലൂര്‍ വീട്ടില്‍ റിജോഷിനെ (37)ആണ് സ്വകാര്യ റിസോര്‍ട്ടിനു സമീപം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. പുത്തടി മഷ്‌റൂം ഹട്ട് റിസോര്‍ട്ടിന്റെ സമീപത്താണ് റിജോഷിന്റെ മൃതദേഹം കുഴിച്ചിട്ടില്ല നിലയില്‍ കണ്ടെത്തിയത്.

അതേസമയം, റിജോഷിന്റെ ഭാര്യ ലിജി (29), റിസോര്‍ട്ട് മാനേജര്‍ വസിം എന്നിവരെ കാണാനില്ല. പോലീസ് സ്ഥലത്തെത്തി മണ്ണു നീക്കി മൃതദേഹം പുറത്തെടുത്തു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. റിസോര്‍ട്ടിനു സമീപം ചത്ത പശുവിനെ കുഴിച്ചിട്ടിട്ടുണ്ടെന്നും ചെറിയ കുഴിയായതിനാല്‍ ദുര്‍ഗന്ധം വരാതിരിക്കാന്‍ മണ്ണിട്ട് മൂടണമെന്നും വസീം ഫോണിലൂടെ സമീപവാസിയായ ജെ.സി.ബി ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തിനു പിന്നാലെ ലിജിയേയും വസീമിനെയും കാണാതായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. റിസോര്‍ട്ട് പരിസരത്ത് പരിശോധന നടത്തിയ പോലീസ് മണ്ണിട്ട് മൂടിയ സ്ഥലത്തെ മണ്ണ് നീക്കിയതോടെയാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ALSO READ: കൂടത്തായി കൊലപാതകം; ഷാജുവിനെയും ജോളിയെയും ഇന്ന് ചോദ്യം ചെയ്യും

റിസോര്‍ട്ടിലെ ജീവനക്കാരിയേയും വസീമിന്റെ സഹോദരനെയും പോലീസ് ചോദ്യം ചെയ്തതായാണ് വിവരം. വസീം പറഞ്ഞതുപ്രകാരമാണ് മണ്ണിട്ട് മൂടിയതെന്നും മൃതദേഹം കുഴിച്ചിട്ടതായി അറിവില്ലായിരുന്നുവെന്നും ജെ.സി.ബി ഡ്രൈവര്‍ മൊഴി നല്‍കി. മൃതദേഹം കാണുകയോ കുഴിച്ചിട്ടിതായി സൂചന തോന്നുകയോ ചെയ്തിരുന്നില്ലെന്നും പോലീസിനെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button