Latest NewsNewsIndia

അയോധ്യ കേസിൽ വിധി വരാനിരിക്കെ മന്ത്രിമാർക്ക് സുപ്രധാന നിർദേശവുമായി പ്രധാനമന്ത്രി

ന്യൂ ഡൽഹി : അയോധ്യ കേസിൽ സുപ്രീം കോടതി വിധി വരാനിരിക്കെ മന്ത്രിമാർക്ക് സുപ്രധാന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ വിഷയത്തില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും, രാജ്യത്ത് ഐക്യം നിലനിര്‍ത്തണമെന്നും ന്യൂഡല്‍ഹിയില്‍ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്കിടയില്‍ അദ്ദേഹം പറഞ്ഞു. രാജ്യത്ത് മതസൗഹാര്‍ദം ശക്തമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവണം. വിജയത്തിന്റെയും പരാജയത്തിന്റെയും കണ്ണാടിയിലൂടെ വിധിയെ കാണാന്‍ പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നതെന്നാണ് റിപ്പോർട്ട്. നേരത്തെ, ഒക്ടോബര്‍ 27 ന് മാന്‍ കി ബാത്തിലും പ്രധാനമന്ത്രി അയോധ്യ കേസ് പരാമര്‍ശിച്ചിരുന്നു. ചൊവ്വാഴ്ച, മുതിര്‍ന്ന ആര്‍എസ്‌എസ്, ബിജെപി നേതാക്കള്‍ മുസ്ലിം പുരോഹിതന്മാരുമായി കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തി.

രാമക്ഷേത്ര വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്നും വിഷയം വൈകാരികമായി നോക്കി കാണുന്നത് ഒഴിവാക്കണമെന്നും ബിജെപി പ്രവര്‍ത്തകരോടും വക്താക്കളോടും ആവശ്യപ്പെട്ടതിന് പിന്നാലെ ആയിരുന്നു പരാമർശം. എംപിമാർ തങ്ങളുടെ മണ്ഡലങ്ങളില്‍ എത്തി ശാന്തമായ അന്തരീക്ഷം നിലനിര്‍ത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം ആര്‍എസ്‌എസും സമാന മുന്നറിയിപ്പ് നേതാക്കള്‍ക്ക് നേരത്തെ നല്കിയിരുന്നു. സംഘത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ രാമക്ഷേത്രവിധി അനുകൂലമാണെങ്കില്‍ ആഘോഷിക്കാനോ ഘോഷയാത്രകള്‍ നടത്താനോ പാടില്ലെന്ന് പ്രചാരകന്മാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു. നവംബര്‍ 17 ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നതിന് മുന്‍പ് അയോധ്യ കേസിൽ വിധി വരുമെന്നാണ് റിപ്പോർട്ട്.

Also read : അയോധ്യ വിധി: സോഷ്യല്‍ മീഡിയയില്‍ നിരീക്ഷണത്തിന് 16,000 വോളന്റിയര്‍മാരെ നിയോഗിച്ച് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button