KeralaLatest NewsNews

സ്‌പീക്കർക്കെതിരെ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയുടെ കവിത

തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയുടെ കവിത. ഷാഫി പറമ്പില്‍ എംഎല്‍എയെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു സ്പീക്കറുടെ വേദിയില്‍ കയറിയ എല്‍ദോസ് കുന്നപ്പള്ളിയടക്കമുള്ള എം.എല്‍.എമാര്‍ക്കെതിരെ സ്പീക്കർ ഉഗ്രശാസന നല്‍കിയിരുന്നു. ഇതിനെതിരെയാണ് എല്‍ദോസിന്റെ കവിത. ‘ഉഗ്രശാസന കേട്ടു ഞാനെന്റെ ഉച്ചഭാഷിണി തിരിച്ചപ്പോള്‍ കണ്ടു, പണ്ടു താഴേക്കുരുട്ടി വിട്ട ചെയര്‍ കൊണ്ടു മുറിഞ്ഞൊരു നടുത്തളം’ എന്ന് തുടങ്ങുന്ന കവിത ഫേസ്ബുക്കിലൂടെയാണ് എല്‍ദോസ് പങ്കുവെച്ചിരിക്കുന്നത്. സപീക്കര്‍ക്കെതിരായ കാര്‍ട്ടൂണും എല്‍ദോസ് ഷെയര്‍ ചെയ്തിട്ടുണ്ട്.

Read also: ഷാഫി പറമ്പില്‍ എം.എല്‍.എ അടക്കമുളളവര്‍ക്ക്​ പോലീസ് മര്‍ദനമേറ്റ സംഭവം : നിയമസഭക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു

കവിതയുടെ പൂർണരൂപം;

ഉഗ്രശാസന (എന്റെ കവിത)

ഉഗ്രശാസന കേട്ടു ഞാനെന്റെ
ഉച്ചഭാഷിണി തിരിച്ചപ്പോള്‍
കണ്ടു.,പണ്ടു താഴേക്കുരുട്ടി വിട്ട ചെയര്‍
കൊണ്ടു മുറിഞ്ഞൊരു നടുത്തളം!

കണ്ട ചിത്രം കരിതേക്കുവാന്‍
കൊണ്ടു നടക്കുമീ പ്രതിപക്ഷം

എന്തു മോശമീ പ്രതിപക്ഷം
എന്നെ കാക്കണേ സഭാചട്ടം.

എത്ര വേണേലും ശാസിച്ചെന്റെ
മിത്ര യൂത്തിന്റെ മുറിവൊണക്കൂ.

ഏതു റൂളിലും മേലു നോവാത്ത
നീല മേഘമാണെന്റെ പക്ഷം.

വാഴ വയ്ക്കുവാന്‍ വാഴ്‌സിറ്റിയില്‍
വെറുതെ കിട്ടുമോ പുരയിടം?
ഉത്തരത്തില്‍ കെട്ടി തൂക്കിയ
ഉത്തരം രണ്ട് പെണ്‍ ജഡം !

നിങ്ങള്‍ ഭരിക്കിലീകാക്കീ ലാത്തി
പൊങ്ങി തരിക്കലീ വാലു താഴ്ത്തി,
എന്റെ ശ്വാസവുമെടുത്തു കൊള്‍ക
എന്റെ മകളെ തിരിച്ചു തായോ

പാമ്ബു തീര്‍ത്തൊരീ പാഠപുസ്തകം
മാതൃവിദ്യാലയം ശ്മശാന തറയിടം

എന്തു വേണേലും റൂളു ചെയ്‌തെന്റെ
കണ്ണുതുറക്കുന്ന കാവലാളേ
എന്റെ പാവാട കുരുന്നിനെ
എന്തു ചെയ്തീ പാമ്ബുകള്‍???

കണ്ണുനീരില്‍ നാം വേവവേ
കണ്ണാ നിനക്കീയിരിപ്പിടം
ഇന്നു തന്നു, നീ നാളെ ഒഴിയവെ
ഒന്നുകൂടി മറിച്ചങ്ങു പോകണേ

shortlink

Related Articles

Post Your Comments

Related Articles


Back to top button