Latest NewsIndiaNews

ജ്യോതിഷിയുടെ പ്രവചനം: മുത്തശ്ശി ഏഴുദിവസം പ്രായമായ കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്നു

ബെംഗളൂരു•വടക്കൻ ബെംഗളൂരുവിലെ സോളദേവനഹള്ളി 60 കാരിയായ സ്ത്രീ മകന്റെ ഏഴു ദിവസം പ്രായമായ കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്ന ശേഷം മൃതദേഹം ഒഴിഞ്ഞ സ്ഥലത്ത് വലിച്ചെറിഞ്ഞു. അടുത്തിടെ വിവാഹിതനായ മകന് ആണ്‍കുട്ടി ജനിച്ചില്ലെങ്കില്‍ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന ജ്യോതിഷിയുടെ പ്രവചനമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

സംഭവത്തില്‍, ചിക്കബനവരയ്ക്കടുത്തുള്ള മേദരഹള്ളി നിവാസിയായ പരമേശ്വരിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

കഴിഞ്ഞ വർഷം ഡിസംബറിൽ പരമേശ്വരിയുടെ മകൻ മാർഷൽ തമിഴ്സെൽവി എന്ന യുവതിയെ വിവാഹം കഴിച്ചു. വീടിന് സമീപം പാല്‍ ബൂത്ത് നടത്തുന്ന മാര്‍ഷലിന് ചെറിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമുണ്ട്. തനിക്ക് ഇഷ്ടമുള്ള പെൺകുട്ടിയെ മകന്‍ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്ന പരമേശ്വരി തമിഴ്‌സൽവിയുമായുള്ള വിവാഹത്തെത്തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് തമിഴ്നാട്ടിലായിരുന്നു താമസം.

അതിനിടെ, വംബർ 22 ന് ദമ്പതികൾക്ക് ഒരു പെൺകുട്ടി ജനിച്ചു. തമിഴ്സെൽവിയെയും നവജാതശിശുവിനെയും പരിപാലിക്കാനായി പരമേശ്വരി നാട്ടിലേക്ക് മടങ്ങി. പക്ഷെ, തമിഴ്സെൽവി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചതിൽ അവൾ അസ്വസ്ഥനായിരുന്നു. കുട്ടി നിര്‍ഭാഗ്യം കൊണ്ട് വരുമെന്ന് കരുതി അതിനെ കൊല്ലാന്‍ പരമേശ്വരി പദ്ധതിയിട്ടതായും പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ തമിഴ്സെൽവി കുഞ്ഞിന് പാല് കൊടുത്ത ശേഷം പരമേശ്വരിയെ ഏല്‍പ്പിച്ച ശേഷം കുളിമുറിയിലേക്ക് പോയി. കുറച്ച് മിനിറ്റിനുശേഷം ശെല്‍വി കുളിമുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ കുട്ടിയെ കാണാനുണ്ടായിരുന്നില്ല. ചോദ്യം ചെയ്തപ്പോൾ പരമേശ്വരി അവ്യക്തമായ മറുപടികൾ നൽകി.ഒരു അപരിചിതൻ വീട്ടിൽ പ്രവേശിച്ച് കുട്ടിയെ എടുത്തുകൊണ്ടുപോയി എന്നാണ് അവര്‍ പറഞ്ഞത്. ഞെട്ടിപ്പോയ തമിഴ്സെൽവി സഹായത്തിനായി നിലവിളിക്കുകയും അയൽക്കാർ കുട്ടിയെ തേടി അവളോടൊപ്പം ചേരുകയും ചെയ്തു. താമസിയാതെ, വീടിന്റെ പുറകിലുള്ള ഒഴിഞ്ഞ സ്ഥലത്ത് അവർ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയാതായും പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പരമേശ്വരി കുറ്റം സമ്മതിച്ചതായും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button