Latest NewsIndia

മൃതദേഹവുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടാനായി ദമ്പതികളേയും നവജാതശിശുവിനേയും കൊലപ്പെടുത്തി, രണ്ടു കുട്ടികള്‍ ഗുരുതരാവസ്ഥയിൽ

മൃതശരീരവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് മൂന്നു മണിക്കൂറോളം; ശവരതിയുടെ ചിത്രങ്ങൾ ഫോണിൽ പകർത്തി

ലഖ്‌നൗ: മൃതദേഹവുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടാനായി കൊലപാതകം നടത്തിയ ആൾ അറസ്റ്റിൽ. ലൈംഗിക വിഷയങ്ങളില്‍ വൈകൃതസ്വഭാവം കാണിക്കുകയും മൃതദേഹങ്ങളുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന സ്വഭാവമുള്ള അസംഗഢ് സ്വദേശി നസിറുദ്ദീനാണ് അറസ്റ്റിലായത്. ഇയാള്‍ ആക്രമിച്ച കുടുംബത്തിലെ മറ്റു രണ്ടു കുട്ടികള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.ഒരാഴ മുമ്പാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമുണ്ടായത്.

നവംബര്‍ 24 ന് രാത്രിയാണ് നസിറുദ്ദീന്‍ മുബാറക്പൂരിലെ ദമ്പതികളുടെ വീട്ടിലെത്തുന്നത്. ഉറക്കത്തിലായിരുന്ന മുപ്പത്തിയഞ്ചുകാരനായ ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷമാണ് മറ്റുള്ളവരെ കൊല ചെയ്തത്. യുവതിയുടെ മരണം ഉറപ്പിച്ച ശേഷമായിരുന്നു പ്രതിയുടെ ലൈംഗിക വൈകൃത പ്രകടനം തുടങ്ങിയത്.30കാരിയുടെ മൃതദേഹത്തിനൊപ്പം ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട ഇയാള്‍ അത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഇതിന് ശേഷം പരിക്കേറ്റ് കിടന്ന ഇവരുടെ പത്ത് വയസ്സുകാരിയായ മകളേയും ബലാത്സംഗം ചെയ്തു.

രാജ്‌നാഥ് സിങ്ങിന്റെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

മൂന്ന് മണിക്കൂറോളം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഇയാള്‍ ഏര്‍പ്പെട്ടുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഉത്തേജനമുണ്ടാകാന്‍ ലഹരിയുപയോഗിച്ചിരുന്നു. തെളിവ് നശിപ്പിക്കാന്‍ ഇയാള്‍ കോണ്ടം ഉപയോഗിച്ചു. ഈ ദൃശ്യങ്ങള്‍ ഇയാള്‍ സഹോദരന്റെ ഭാര്യയെ കാണിക്കുകയും ചെയ്തു.ഇവരുടെ പത്ത് വയസുകാരിയായ മകള്‍ക്കും നാലുവയസ്സുള്ള മകനും ഇയാളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റുവെന്ന് പൊലീസ് പറഞ്ഞു.

കത്തിയും കല്ലുമുപയോഗിച്ചായിരുന്നു കൊലപാതകം.ഹരിയാന, ഡല്‍ഹി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ സമാനരീതിയില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button