Latest NewsNewsIndia

കർണാടക ഉപതെരഞ്ഞെടുപ്പ്: ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ; എക്‌സിറ്റ്‌പോള്‍ ഫലങ്ങൾ ബിജെപിയ്ക്ക് അനുകൂലം

ബെംഗളൂരു: കർണാടക ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് യെദ്യൂരപ്പ. ബി.എസ്. യെദ്യൂരപ്പ സര്‍ക്കാരിന് ഭരണം നില നിർത്താൻ ആറ് സീറ്റുകളിലെങ്കിലും ജയിച്ചാൽ മതി. 225 അംഗ നിയമസഭയിൽ ബിജെപിക്ക് നിലവില്‍ 105 അംഗങ്ങളുടെ പിന്തുണയാണുള്ളത്. കേവല ഭൂരിപക്ഷത്തിന് കുറഞ്ഞത് 111 പേരുടെ പിന്തുണയാണ് വേണ്ടത്. കോൺഗ്രസിന് 67 അംഗങ്ങളും ജെ.ഡി.എസിന് 34 അംഗങ്ങളുമാണുള്ളത്.

എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബി.ജെ.പിയ്ക്ക് അനുകൂലമായിരുന്നു. തിങ്കളാഴ്ച എട്ട് മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ പൂര്‍ണഫലം ഉച്ചയോടെ പുറത്തുവരും. 17 മണ്ഡലങ്ങളിലാണ് ഒഴിവ് വന്നിരുന്നതെങ്കിലും കര്‍ണാടക ഹൈക്കോടതിയില്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാൽ മുസ്‌കി, ആര്‍.ആര്‍ നഗര്‍ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. ഈ രണ്ടുമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

ALSO READ: കർണാടക ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

ബിജെപിയും കോണ്‍ഗ്രസും 15 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ജെഡിഎസ് 12 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. രാജിവെച്ച കോണ്‍ഗ്രസ്, ജെ.ഡി.എസ്. വിമതരെയാണ് ബി.ജെ.പി. 13 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button