Latest NewsNewsIndia

നെഹ്‌റുവായിരുന്നു ഏറ്റവും വലിയ ലൈംഗിക പീഡകൻ; സാധ്വി പ്രാചിയുടെ പരാമർശം ഇങ്ങനെ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവായിരുന്നു ഏറ്റവും വലിയ ലൈംഗിക പീഡകനെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. ഇന്ത്യ ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമായെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവർ. രാഹുൽ എന്താണ് പറയുന്നത്?. നെഹ്‌റുവായിരുന്നു ഏറ്റവും വലിയ ലൈംഗിക പീഡകൻ. നെഹ്‌റു രാമന്റേയും കൃഷ്ണന്റേയും സംസ്‌കാരം തകർത്തുവെന്നും സാധ്വി പറഞ്ഞു.

ALSO READ: അന്വേഷണം അതിവേഗം പൂർത്തിയാക്കണം; ബലാത്സംഗം – പോക്സോ കേസുകളില്‍ കര്‍ശന നടപടികളുമായി മോദി സര്‍ക്കാര്‍

ഭാരതം ലോകത്തിന്റെ പീഡന തലസ്ഥാനമായി അറിയപ്പെടുന്നുവെന്നും എന്തുകൊണ്ടാണ് ഇന്ത്യക്ക് സ്വന്തം പെൺമക്കളേയും സഹോദരിമാരേയും സംരക്ഷിക്കാൻ സാധിക്കാത്തതെന്ന് ലോകം ആശ്ചര്യപ്പെടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. വയനാട്ടിൽ എത്തിയപ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button