Latest NewsIndia

ഡൽഹിയിൽ നടന്ന ബസ് കത്തിച്ചതുൾപ്പെടെയുള്ള അക്രമങ്ങൾക്ക് പിന്നിൽ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ , ഡൽഹി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്, ക്രിമിനലുകളുടെ ചിത്രങ്ങൾ പുറത്ത്

ഇവരാണ് വടക്കുകിഴക്കൻ ഡൽഹിയിലെ സീലാംപൂർ പ്രദേശത്ത് നടന്ന അക്രമത്തിന് പിന്നിൽ .

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന അക്രമസംഭവങ്ങൾക്കിടെ കല്ലേറ് നടത്തിയതും , തീയിട്ടതും ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാരാണെന്ന് വ്യക്തമാക്കി ഡൽഹി പോലീസ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.സി‌എ‌എ നിയമം ഏറെ ബാധിക്കുന്നവരാണ് ബംഗ്ലാദേശിൽ നിന്നുള്ള ഈ അനധികൃത കുടിയേറ്റക്കാർ . ഇവരാണ് വടക്കുകിഴക്കൻ ഡൽഹിയിലെ സീലാംപൂർ പ്രദേശത്ത് നടന്ന അക്രമത്തിന് പിന്നിൽ .

ക്രിമിനൽ ഭൂതകാലമുള്ള ഈ അനധികൃത കുടിയേറ്റക്കാരാണ് മറ്റുള്ളവരെ അക്രമത്തിന് പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാർ താമസിക്കുന്ന പ്രദേശങ്ങളിലേക്കും അക്രമങ്ങൾ പടരുമെന്ന മുന്നറിയിപ്പും പോലീസ് റിപ്പോർട്ടിൽ ഉണ്ട്. ഇത്തരത്തിലുള്ള അനധികൃത കുടിയേറ്റക്കാരാണ് ആക്രമണത്തിന് പിന്നിൽ . അവർ ഇന്ത്യയിലെ പൗരന്മാരല്ലാത്തതിനാൽ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട് .

മാപ്പു കൊണ്ട് രക്ഷയില്ല, പ്രധാനമന്ത്രിയെ വധിക്കാന്‍ പരോക്ഷമായി ആഹ്വാനം ; ടിനി ടോമിനെതിരെ പോലീസില്‍ പരാതി

ഇതേ തുടർന്ന് ക്രിമിനൽ പശ്ചാത്തലമുള്ള അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരുടെ പട്ടിക ഡൽഹിയിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും നൽകിയിട്ടുണ്ട് . കൂടുതൽ അക്രമങ്ങൾ ആസൂത്രണം ചെയ്യുന്നത് തടയുകയും , അവരെ അറസ്റ്റ് ചെയ്യുകയുമാണ് ലക്ഷ്യം.മുഖംമൂടി ധരിച്ച ചില നുഴഞ്ഞുകയറ്റക്കാർ പൊതുമുതൽ തീയിട്ട് നശിപ്പിക്കുകയും ചെയ്തു .

കൂടാതെ  പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ രാജ്യതലസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചുവിട്ട ക്രിമിനലുകളിൽ നാലു പേരുടെ ചിത്രങ്ങൾ പുറത്ത് . ഡൽഹിയിലെ ജാമിയ നഗറിൽ അക്രമങ്ങൾക്ക് നേതൃത്വം നൽകിയവരുടെ ചിത്രങ്ങളാണ് ദേശീയ മാദ്ധ്യമം പുറത്ത് വിട്ടത് .അക്രമവുമായി ബന്ധപ്പെട്ട് പത്ത് പേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട് .

അനൽ, ജുമാൻ, യൂനുസ്, അൻവർ കാല എന്നിവരുടെ ചിത്രങ്ങളാണ് പുറത്ത് വന്നത് . ഇവർ ജാമിയയിലെ വിദ്യാർത്ഥികളല്ലെന്നും ഇവർക്കെല്ലാം ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഡൽഹി പോലീസ് പറഞ്ഞു.ഇതോടെ ജാമിയയിലെ വിദ്യാർത്ഥികൾക്കിടയിൽ നുഴഞ്ഞു കയറ്റക്കാരുണ്ടാകാമെന്ന സംശയവും ശക്തമായിട്ടുണ്ട് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button