Latest NewsNewsIndia

മുസ്‌ലിങ്ങള്‍കൾക്കായി നിരവധി രാജ്യങ്ങളുണ്ട്, എന്നാൽ ഹിന്ദുക്കൾക്ക് ഒരൊറ്റ രാജ്യമില്ല- നിതിന്‍ ഗഡ്കരി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വ്യാപകമായ പ്രതിഷേധം നടക്കവേ, ലോകത്തെ ഒരു രാജ്യവും പ്രത്യേകിച്ചും ഹിന്ദുക്കൾക്ക് മാത്രമായി ഇല്ലാത്തതിനാല്‍ നിയമം അനിവാര്യമാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.

‘ഹിന്ദുക്കൾക്ക് ലോകത്ത് ഒരു രാജ്യവുമില്ല. നേരത്തെ നേപ്പാൾ ഒരു ഹിന്ദു രാഷ്ട്രമായിരുന്നു, എന്നാൽ ഇപ്പോൾ ഒരു ഹിന്ദു രാഷ്ട്രവുമില്ല… അതിനാൽ ഹിന്ദുക്കൾ, സിഖുകാർ എവിടെ പോകും? മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവർക്ക് നിരവധി പൗരത്വം ലഭിക്കാവുന്ന നിരവധി രാജ്യങ്ങളുണ്ട്… പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. ”- ഒരു ദേശീയ ചാനലില്‍ നിതിന്‍ ഗഡ്കരി പറഞ്ഞു.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നേടുന്നത് എളുപ്പമാക്കുന്നതിന് 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്ന ഇന്ത്യൻ പാർലമെന്റിന്റെ ഒരു നിയമമാണ് പൗരത്വ (ഭേദഗതി) നിയമം 2014 ഡിസംബർ 31-ലോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശ് പാകിസ്താൻ അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ അനധികൃത കുടിയേറ്റക്കാർ ആയി കരുതുന്നതിൽനിന്നും ഈ നിയമം ഒഴിവാക്കുന്നു. അവർ ഇന്ത്യൻ പൗരത്വത്തിനായി ഇന്ത്യയിൽ താമസിക്കേണ്ടതിന്റെ കുറഞ്ഞ കാലാവധി 11 വർഷം എന്നതിൽനിന്നും 5 വർഷം ആയി കുറയ്ക്കാൻ ഈ നിയമം അനുവദിക്കുന്നു. അത്തരം യോഗ്യതകളിൽ നിന്ന് മുസ്ലീങ്ങളെ ഈ നിയമം ഒഴിവാക്കുന്നു. ബില്ലിന്റെ ഉടനടി ഗുണഭോക്താക്കൾ, ഐബി രേഖകൾ പ്രകാരം, വെറും 30,000 ആളുകളാണ്.

അതേസമയം, നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ സുപ്രീംകോടതി ബുധനാഴ്ച തീരുമാനിച്ചെങ്കിലും അതിന്റെ പ്രവർത്തനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്, അസോം വിൻസ് പരിഷത്ത്, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എന്നിവരാണ് നിവേദനങ്ങൾ സമർപ്പിച്ചത്.

പൗരത്വം അനുവദിക്കുന്നതിനുള്ള അടിസ്ഥാനം മതമായിരിക്കരുതെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ അനധികൃത കുടിയേറ്റക്കാരെ പൗരന്മാരായി അംഗീകരിക്കുന്നതിലൂടെ പുതിയ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണെന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button