Latest NewsNewsIndia

വിവാഹം കഴിഞ്ഞ യുവതിക്ക് ജയിൽ ചാടിയ പ്രതിയുമായി അടുപ്പം; ഒടുവിൽ ദാരുണമരണം, സംഭവമിങ്ങനെ

ഹൈദരാബാദ്: കാണാതായ ഇരുപത്തിയൊമ്പതുകാരിയെ ബലാത്സം​ഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ മേടക് ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളിൽ‌ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ അഞ്ചിന് യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതി ചോദ്യം ചെയ്യലിൽ‌ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Read also: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തത് കൊലപ്പെടുത്തി കത്തിച്ച മാതൃകയില്‍ ഒമ്പത് സ്ത്രീകളെക്കൂടി കൊലപ്പെടുത്തി കത്തിച്ചു : പൊലീസ് പുറത്തുവിട്ട കാര്യങ്ങള്‍ ഞെട്ടിയ്ക്കുന്നത് : ബലാത്സംഗവും കൊലയും തെലങ്കാന, കര്‍ണാടക അതിര്‍ത്തി ഹൈവേയില്‍

ജയിലിൽ വെച്ച് പ്രതിക്ക് യുവതിയുടെ ഭർത്താവുമായി ബന്ധമുണ്ടായിരുന്നു. ജയിൽ ചാടിയതിന് ശേഷം യുവതിയുടെ ഭർത്താവുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി യുവതിയുമായി അടുക്കുന്നത്. ഇരുവരും നിരന്തരം ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. തുടർന്ന് തന്റെ കയ്യിൽ നിറയെ പണവും സ്വർണ്ണവും ഉണ്ടെന്ന് പറഞ്ഞ് യുവതിയെ പ്രതി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിക്കുകയും ഇവിടെവച്ച് ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സമീപത്തുതന്നെ കുഴിച്ചുമൂടുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. യുവതിയെയും കൂട്ടി ഇരുചക്രവാഹനത്തിൽ രാമായാംപേട്ടിലേക്ക് പോകുന്ന പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ‌ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button