KeralaLatest NewsNews

അമ്മായിയമ്മയെ തലയ്ക്കടിച്ചുക്കൊന്നത് അവിഹിതമുണ്ടെന്നാരോപിച്ച് ആക്ഷേപിച്ചതിനെ തുടർന്ന്; വെളിപ്പെടുത്തലുമായി മരുമകൾ

പുത്തൂർ: അമ്മായിയമ്മയെ തലയ്ക്കടിച്ചുക്കൊന്നത് അവിഹിതമുണ്ടെന്നാരോപിച്ച്
ആക്ഷേപിച്ചതിനെ തുടർന്നാണെന്ന വെളിപ്പെടുത്തലുമായി മരുമകൾ. വെണ്ടാർ ആമ്പാടിയിൽ പുത്തൻവീട്ടിൽ ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ രമണിയമ്മ(66)യെയാണ് മരുമകൾ ​ഗിരിത കല്ലു കൊണ്ടടിച്ച് കൊലപ്പെടുത്തിയത്. 2015 മുതൽ തനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ രമണിയമ്മ നിരന്തരം ആക്ഷേപിക്കാറുണ്ടായിരുന്നു. കുട്ടികളുടെ മുന്നിൽവച്ച് പോലും ഇത്തരത്തിൽ തന്നെ കുറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുമായിരുന്നെന്നാണ് ഇവർ മൊഴി നൽകിയത്.

Read also: മെഡിക്കല്‍ ക്യാമ്പില്‍ എത്തിച്ച ആയുര്‍വേദ മരുന്നിന്റെ മണം തിരിച്ചറിഞ്ഞ ആന കൊതി മൂത്ത് ആയുര്‍വേദ മരുന്നുകള്‍ മുഴുവനും അകത്താക്കി : പിന്നെ ന’ടന്നത് സിനിമയെക്കാളും വെല്ലുന്ന ഏറെ രസകരമായ സംഭവം

ഭർത്താവിനോടൊപ്പം വയനാട്ടിൽ പോയി കുറച്ചുനാൾ താമസിച്ചിരുന്നു. പിന്നീട് 2019ലാണ് വെണ്ടാറിലേക്ക് മടങ്ങിയെത്തിയത്.മടങ്ങിയെത്തിയപ്പോഴും രമണിയമ്മ പഴയതുപോലെ കുറ്റപ്പെടുത്തൽ തുടർന്നു. തുടർന്ന് ഈ മാസം 11ന് മകൻ പരീക്ഷയ്ക്ക് സ്കൂളിൽപ്പോയ സമയത്ത് രമണിയമ്മയെ ഇല്ലാതാക്കാൻ പദ്ധതിയിടുകയായിരുന്നു. മുറ്റത്തു നിന്ന്‌ തുണി അലക്കാനുപയോഗിച്ചിരുന്ന കല്ല് സഞ്ചിയിലെടുത്തു കൊണ്ടുവന്ന് അർധമയക്കത്തിലായിരുന്ന അമ്മായിയമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു.അടിയേറ്റതിന് പിന്നാലെ രമണിയമ്മ ചാടിയെഴുന്നേറ്റു. തുടർന്ന് രണ്ടുതവണകൂടി രമണിയമ്മയുടെ തലയിൽ കല്ലുപയോ​ഗിച്ച് ആഞ്ഞടിച്ചെന്നും ​ഗിരിത മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button