Latest NewsNewsInternational

അഫ്ഗാനിസ്ഥാനില്‍ തെഹ് രീകി താലിബാന്‍ പാകിസ്ഥാന്‍ തീവ്രവാദിയെ വെടിവെച്ച്‌ കൊന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനില്‍ തെഹ് രീകി താലിബാന്‍ പാകിസ്ഥാന്‍ (ടി.ടി.പി) തീവ്രവാദിയെ വെടിവെച്ച്‌ കൊന്നു. തീവ്രവാദി ഖ്വാറി സൈഫുല്ല മെഹ്സൂദിനെയാണ് വെടിവെച്ചു കൊന്നത്. ഖോസ്ത് പ്രവിശ്യയിലെ ഗുലൂണ്‍ ക്യാമ്പിന് പുറത്തുവെച്ചാണ് മെഹ്സൂദിന് വെടിയേറ്റതെന്ന് സംഘടനയുടെ വക്താവ് അറിയിച്ചതായി അനദോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

2007-ല്‍ ബൈത്തുല്ല മെഹ്സൂദ് ആണ് തീവ്രവാദ സംഘടനയായ തെഹ് രീകി താലിബാന്‍ പാകിസ്ഥാന് (ടി.ടി.പി) രൂപം നല്‍കിയത്. പിന്നീട് സംഘടന സ്വാത്, മെഹ്സൂദ്, ബജാഉര്‍ ഏജന്‍സി, ദാര അദാംഖേല്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി പിളര്‍ന്നു. ഹഖീമുല്ല മെഹ്സൂദ് വിഭാഗത്തിലെ മൂന്നു തീവ്രവാദികളെ ഏതാനും ദിവസം മുമ്പ് കൊലപ്പെടുത്തിയിരുന്നു. ഹഖാനി ഗ്രൂപ്പ് ആണ് സൈഫുല്ല മെഹ്സൂദിന്‍റെ കൊലപാതകത്തിന് പിന്നിലെന്നാണ് ടി.ടി.പിയുടെ ആരോപണം.

ALSO READ: ദമ്മാമിൽ കൊല്ലപ്പെട്ട ഭീകരര്‍ ആസൂത്രണം ചെയ്തിരുന്നത് വൻ സ്ഫോടനങ്ങൾ; പിടിയിലായ മൂന്നാമന്റെ പേര് വെളിപ്പെടുത്തുകയില്ല

രാജ്യത്ത് നടന്ന നിരവധി തീവ്രവാദി ആക്രമണങ്ങളില്‍ പങ്കുള്ള ഖ്വാറി സൈഫുല്ല മെഹ്സൂദിനെ പിടികിട്ടാപ്പുള്ളിയായി പാകിസ്ഥാന്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. 2015-ല്‍ 45 പേര്‍ കൊല്ലപ്പെട്ട കാറാച്ചി ബസ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം മെഹ്സൂദ് ഏറ്റെടുത്തിരുന്നു. 2016-ല്‍ അഫ്ഗാനിലെ യു.എസ് സേന പിടികൂടിയ മെഹ്സൂദ് 14 മാസം തടവിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button