Latest NewsNewsInternational

പുതുവത്സര ദിനത്തിൽ സ്‌കൂളിന് നേരയുണ്ടായ റോക്കറ്റാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു.

ദമാസ്‌കസ്: പുതുവത്സര ദിനത്തിൽ സ്‌കൂളിന് നേരയുണ്ടായ റോക്കറ്റാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ സിറിയയിൽ വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് പ്രവിശ്യയിലെ സര്‍മീന്‍ നഗരത്തിൽ ഇദ്‌ലിബിലുള്ള സ്‌കൂളിന് നേരെ സിറിയന്‍ സര്‍ക്കാര്‍ സേനയാണ് റോക്കറ്റാക്രമണം നടത്തിയത്.

Also read : പ്രശസ്ത മാധ്യമ പ്രവര്‍ത്തക ദുബായിലെ വീട്ടില്‍ മരിച്ച നിലയില്‍

കൊല്ലപ്പെട്ടവരില്‍ നാല് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നതായി സിവില്‍ ഡിഫന്‍സ് ഏജന്‍സിയായ വൈറ്റ് ഹെല്‍മെറ്റ്‌സ് നൽകുന്ന വിവരം. പതിനാറോളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സിറിയിയിൽ വിമതരുടെ സ്വാധീനം നിലനില്‍ക്കുന്ന അവസാന കേന്ദ്രമായ ഇദ്‌ലിബ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ സൈന്യം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇദ്‌ലിബിലെ 40 ഗ്രാമങ്ങൾ സിറിയന്‍ സേന പിടിച്ചെടുത്തിരുന്നു.

ഏപ്രിലില്‍ സിറിയന്‍ സൈന്യവും റഷ്യന്‍ സൈന്യവും കൈക്കോര്‍ത്ത് ഇദ്‌ലിബിലെ വിമതര്‍ക്കെതിരെ വ്യാപകമായി ക്യാംപയിനു തുടക്കമിട്ടിരുന്നു. കഴിഞ്ഞ ആഴ്ച്ചകളിൽ വിമതര്‍ക്കെതിരായ ആക്രമണം രൂക്ഷമാക്കിയതോടെ ആയിരത്തിലധികം ആളുകള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് പാലായനം ചെയ്യാന്‍ നിര്‍ബന്ധിതരായെന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button