Latest NewsUAENewsGulf

യു.എ.ഇയില്‍ നാല് ഉന്നത ഉദ്യോഗസ്ഥർക്ക് 10 വർഷം തടവും 36 മില്യൺ ദിർഹം (70 കോടിയോളം ഇന്ത്യന്‍ രൂപ) പിഴയും

റാസ് അൽ ഖൈമ•ആര്‍.എ.കെ ഇൻ‌വെസ്റ്റ്മെൻറ് അതോറിറ്റിയുടെ നാല് ഉന്നത ഉദ്യോഗസ്ഥർക്ക് 10 വർഷം തടവും 36 മില്യൺ ദിർഹം (70 കോടിയോളം ഇന്ത്യന്‍ രൂപ) പിഴയും ശിക്ഷ വിധിച്ച് റാസ് അൽ ഖൈമ ക്രിമിനൽ കോടതി.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാല് പ്രതികളെ 36 മില്യൺ ദിർഹം തട്ടിപ്പ് നടത്തിയതിന് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. അവരുടെ സേവനം അവസാനിപ്പിക്കാനും കോടതി ഉത്തരവിട്ടു.

ആര്‍.എ.കെ ഇൻ‌വെസ്റ്റ്മെൻറ് അതോറിറ്റിയുടെ മുൻ സി‌ഇ‌ഒയും എമിറേറ്റിലെ ഒരു പ്രോപ്പർ‌ട്ടി ഡെവലപ്പറായ‌ രാകീൻ‌ ജോർ‌ജിയയുടെ സി‌ഇ‌ഒയും ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർ‌, രാകീൻ‌ ജോർ‌ജിയയുടെ കുറച്ച് ഓഹരികൾ‌ വിറ്റ് മറ്റൊരു കമ്പനിയുടെ ഓഹരികൾ‌ നിയമംലംഘിച്ച് വാങ്ങിയതായി കോടതി രേഖകൾ‌ വ്യക്തമാക്കുന്നു.

ഇടപാടിലൂടെ ഇവര്‍ വന്‍ തുക തട്ടിയെടുത്തതായി കമ്പനിയുടെ ധനകാര്യ സ്റ്റേറ്റ്മെന്റിന്റെ ഓഡിറ്റ് അവലോകനത്തില്‍ കണ്ടെത്തി.

പുതുതായി വാങ്ങിയ ഓഹരികൾ ആര്‍.എ.കെ ഇൻ‌വെസ്റ്റ്മെൻറ് അതോറിറ്റിയുടേതല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു, അതേസമയം വിറ്റ ഷെയറുകളിൽ നിന്ന് ശേഖരിച്ച പണം നാല് ഉദ്യോഗസ്ഥരിൽ ഒരാളുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് മാറ്റി.

1.5 ബില്യൺ യുഎസ് ഡോളർ തട്ടിപ്പ് നടത്തിയ മറ്റ് കേസുകളിൽ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയ പ്രതികള്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്ന റാസ് അൽ ഖൈമ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ പണത്തിനും താൽപ്പര്യങ്ങൾക്കും മനപൂർവ്വം നാശനഷ്ടമുണ്ടാക്കിയെന്നും കോടതി വ്യക്തമാക്കി. പ്രതികൾക്ക് വ്യത്യസ്ത ജയിൽ ശിക്ഷ അനുഭവിക്കാൻ കോടതി ഉത്തരവിട്ടു.

ജോർജിയയിലെ ടിബിലിസിയിലെ ഒരു കോടതി ഉദ്യോഗസ്ഥരെ വഞ്ചനയ്ക്ക് ശിക്ഷിക്കുയും 951 ഹെക്ടർ സ്ഥലം അതോറിറ്റിക്ക് തിരികെ നൽകാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button