Latest NewsNewsIndia

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഗുണ്ടകളെ കൊണ്ടുവന്ന് സമാധാനം തകർക്കാനാണ് പ്രിയങ്കയുടെ ശ്രമമെന്ന് ബിജെപി നേതാവ്

ലക്‌നൗ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ വിമർശനവുമായി ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ് സ്വതന്ത്ര ദേവ് സിങ്. ഉത്തര്‍പ്രദേശില്‍ ആക്രമണം സൃഷ്ടിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പ്രിയങ്ക ഗുണ്ടകളെ കൊണ്ടുവരികയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി യുപിയില്‍ സമാധാനമുണ്ടായിരുന്നു. എന്തിനാണ് പ്രിയങ്ക ഇവിടെ കലാപമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നത്.  മധ്യപ്രദേശിലും രാജസ്ഥാനിലും എന്തുകൊണ്ടാണ് അവര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാത്തതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

Read also: ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ എത്രയും പെട്ടന്ന് എയിംസില്‍ പ്രവേശിപ്പിക്കണം, മനുഷ്യത്വരഹിതമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് : പ്രിയങ്ക ഗാന്ധി

അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ ദുരിതമനുഭവിക്കുമ്ബോള്‍ നെഹ്‌റുവും മന്‍മോഹന്‍ സിങും ഒന്നും ചെയ്തില്ല. അവര്‍ അന്ന് ദയനീയ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരായി. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് മാന്യമായ ജീവിതം നയിക്കുക എന്നതാണ് സിഎഎ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും സ്വതന്ത്ര ദേവ് സിങ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button