Latest NewsKeralaNews

തൃശ്ശൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു

തൃശ്ശൂര്‍: മലക്കപ്പാറയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. ചൊവ്വാഴ്ച രാത്രിയാണ് തൃശൂരില്‍ സുഹൃത്ത് കൊന്ന് കാട്ടില്‍ തള്ളിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗോപികയുടെയുടെ മൃതദേഹം വാല്‍പ്പാറ തേയിലത്തോട്ടത്തിന് സമീപത്തു നിന്നു കണ്ടെത്തിയത്.വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ കൊല്ലപ്പെട്ട ഗോപികയുടെ വീട് സന്ദര്‍ശിച്ചു.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സുഹൃത്ത് സഫര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഗോപിക (ഈവ) യെ കാണാനില്ലെന്ന വിവരം അതിരപ്പള്ളി പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അതിരപ്പള്ളി വഴി ഒരു കാറ് പോയിരുന്നുവെന്നും കാറില്‍ ഒരു യുവാവും പെണ്‍കുട്ടിയും ഉണ്ടായിരുന്നുവെന്നും വിവരം ലഭിച്ചു. മലക്കപ്പാറയെത്തിപ്പോള്‍ രണ്ട് പേരും കാറിലുണ്ടായിരുന്നു. കാറിന്റെ നമ്പറും പൊലീസിന് ലഭിച്ചു.

എന്നാല്‍ തമിഴ്‌നാടിലെ വാല്‍പ്പാറ ചെക്‌പോസ്റ്റിലെത്തിയപ്പോള്‍ കാറില്‍ പെണ്‍കുട്ടിയുണ്ടായിരുന്നില്ല. പരിശോധനയില്‍ കാറില്‍ രക്തക്കറയും കണ്ടെത്തി. തുടര്‍ന്ന് സഫറിനെ ചോദ്യം ചെയ്തപ്പോഴാണ് ഈവയെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. മലക്കപ്പാറയില്‍ കാട്ടില്‍ കൊന്ന് തള്ളുകയായിരുന്നുവെന്നാണ് മൊഴി. മലക്കപ്പാറയിലെ കാട്ടില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സൗഹൃദം തുടരാനാകില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതാണ് കൊലയ്ക്ക് കാരണമായതെന്നാണ് അറസ്റ്റിലായ സഫറിന്റെ മൊഴി. സഫര്‍ വലിയ ശല്യക്കാരനായിരുന്നുവെന്നും മകളെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നും കൊല്ലപ്പെട്ട ഗോപികയുടെ പിതാവ് വിനോദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button