KeralaLatest NewsNews

സ്വർണാഭരണങ്ങൾക്ക് ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്ന നടപടികൾക്ക് ഇന്ന് തുടക്കമാകും

കൊച്ചി: ഇന്ത്യയിൽ സ്വർണാഭരണങ്ങൾക്ക് ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്ന നടപടികൾക്ക് ഇന്ന് തുടക്കമാകും. 14, 18, 22 കാരറ്ര് സ്വർണാഭരണങ്ങളാണ് വ്യാപാരികൾ ഹാൾമാർക്ക് ചെയ്യേണ്ടത്. ഇതിനായി, ഒരുവർഷത്തെ സാവകാശം നൽകും. ചുരുക്കത്തിൽ , 2021 ജനുവരി 15 മുതൽ ഹാൾമാർക്ക് ചെയ്‌ത സ്വർണാഭരണങ്ങൾ മാത്രമേ വിൽക്കാനാകൂ.

മാനദണ്ഡം ലംഘിക്കുന്നവർക്ക് ഒരുലക്ഷം രൂപ മുതൽ സ്വർണാഭരണത്തിന്റെ മൂല്യത്തിന്റെ അ‌ഞ്ചിരട്ടി വരെ പിഴ, ഒരുവർഷം ജയിൽ എന്നീ ശിക്ഷകൾ കേന്ദ്രം പാസാക്കിയ ബി.ഐ.എസ് ആക്‌ടിലുണ്ട്. ബി.ഐ.എസ് ഹാൾമാർക്കിംഗിലേക്ക് മാറാനും പഴയ സ്വർണാഭരണങ്ങൾ വിറ്റഴിക്കാനുമാണ് ഒരുവർഷത്തെ സമയം വിതരണക്കാർക്ക് നൽകുന്നത്.

രാജ്യത്ത് 234 ജില്ലകളിലായി 892 ബി.ഐ.എസ് ഹാൾമാർക്കിംഗ് സ്ഥാപനങ്ങളാണുള്ളത്.
28,849 വ്യാപാരികൾ ബി.ഐ.എസ് രജിസ്‌ട്രേഷൻ നേടിയിട്ടുണ്ട്. അതേസമയം, ഉപഭോക്താക്കളുടെ കൈവശമുള്ള സ്വർണാഭരണങ്ങൾക്ക് പുതിയ നിബന്ധന ബാധകമല്ല.

ALSO READ: സ്വര്‍ണക്കടത്തിന് ഇതുവരെ ആരും പരീക്ഷിയ്ക്കാത്ത മാര്‍ഗം ഉപയോഗിച്ച് തങ്കം കടത്താന്‍ ശ്രമം : പിടികൂടിയത് ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന തങ്കം

സ്വർണം ബി.ഐ.എസ് ഹാൾമാർക്ക് ചെയ്‌തതാണോ എന്നറിയാൻ ഉപഭോക്താക്കൾ ആഭരണത്തിൽ നാല് കാര്യങ്ങൾ നോക്കണം: 1. ബി.ഐ.എസ് മാർക്ക്, 2. കാരറ്രിൽ സൂചിപ്പിച്ച നിലവാരം, 3. ഹാൾമാർക്കിംഗ് സ്ഥാപനത്തിന്റെ പേര്, 4. ജുവലറിയുടെ ഐഡന്റിഫിക്കേഷൻ. 2019ന്റെ ആദ്യ ഒമ്പതുമാസത്തിൽ ഇന്ത്യക്കാർ വാങ്ങിയത് 496.11 ടൺ സ്വർണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button