Latest NewsIndia

1964 മുതല്‍ 2008 വരെ ശ്രീലങ്കയില്‍ നിന്നുള്ള നാലുലക്ഷത്തിലധികം ആളുകള്‍ക്ക്‌ ഇന്ത്യന്‍ പൗരത്വം നല്‍കി: കണക്കുകൾ പുറത്തു വിട്ട് കേന്ദ്രം

2016-18 ല്‍ 1,595 പാകിസ്‌താനി കുടിയേറ്റക്കാര്‍ക്കും 391 അഫ്‌ഗാനിസ്‌താന്‍ മുസ്ലീംകള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ട്‌. ഈ കാലയളവില്‍ തന്നെയാണ്‌ പാക്‌ ഗായകനായ അദ്‌നന്‍ സാമിക്ക്‌ ഇന്ത്യന്‍ പൗരത്വം നല്‍കിയത്‌.

ചെന്നൈ: കഴിഞ്ഞ ആറ്‌ വര്‍ഷത്തിനിടെ 2,838 പാക്‌ പൗരന്മാര്‍ ഇന്ത്യന്‍ പൗരത്വം നേടിയെന്നു കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. അഭയാര്‍ഥികള്‍ക്ക്‌ മികച്ച ജീവിത സാഹചര്യം ഒരുക്കുന്നതിനുവേണ്ടിയാണു പൗരത്വ ഭേദഗതി നിയമംനടപ്പാക്കുന്നതെന്നും അവര്‍ പറഞ്ഞു.1964 മുതല്‍ 2008 വരെ ശ്രീലങ്കയില്‍ നിന്നുള്ള നാലുലക്ഷത്തിലധികം ആളുകള്‍ക്ക്‌ ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ട്‌. 2014 വരെ, പാകിസ്‌താന്‍, അഫ്‌ഗാനിസ്‌താന്‍, ബംഗ്ലാദേശ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള 566 മുസ്ലിംകള്‍ക്കാണ്‌ പൗരത്വം നല്‍കിയിട്ടുള്ളത്‌.

2016-18 ല്‍ 1,595 പാകിസ്‌താനി കുടിയേറ്റക്കാര്‍ക്കും 391 അഫ്‌ഗാനിസ്‌താന്‍ മുസ്ലീംകള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ട്‌. ഈ കാലയളവില്‍ തന്നെയാണ്‌ പാക്‌ ഗായകനായ അദ്‌നന്‍ സാമിക്ക്‌ ഇന്ത്യന്‍ പൗരത്വം നല്‍കിയത്‌. അഫ്‌ഗാനിസ്‌ഥാനില്‍നിന്ന്‌ 914 പേര്‍, ബംഗ്ലാദേശില്‍നിന്ന്‌ 172 പേര്‍ എന്നിങ്ങനെയാണു പൗരത്വം ലഭിച്ചവരുടെ പട്ടിക. തസ്ലീമ നസ്‌റീനാണു പൗരത്വം ലഭിച്ച മറ്റൊരാള്‍. രാജ്യത്തിന്റെ വിവിധ ക്യാമ്പുകളിലായി കിഴക്കന്‍ പാകിസ്താനില്‍ നിന്നെത്തിയ നിരവധി പേര്‍ പാര്‍ക്കുന്നുണ്ടെന്നും കഴിഞ്ഞ അമ്പത് അറുപത് വര്‍ഷങ്ങളായി അവരവിടെത്തന്നെയാണെന്നും പറഞ്ഞ കേന്ദ്രമന്ത്രി അവരുടെ അവസ്ഥ പരിതാപകരമാണെന്ന് അഭിപ്രായപ്പെട്ടു.

‘ആ ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയാല്‍ നിങ്ങള്‍ കരഞ്ഞുപോകും. ഇതേ സാഹചര്യം തന്നെയാണ് ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ കാര്യത്തിലുമുള്ളത്. അടിസ്ഥാനപരമായ പല ആവശ്യങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ആരുടെയും പൗരത്വം റദ്ദാക്കാനല്ല ശ്രമിക്കുന്നത് മറിച്ച്‌ അവര്‍ക്ക് പൗരത്വം നല്‍കാനാണ് ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് കുറേക്കൂടി മികച്ച ഒരു ജീവിതം നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശം.’

ദേശീയ പൗരത്വ രജിസ്റ്റര്‍ എല്ലാ പത്തുവര്‍ഷം കൂടുമ്പോഴും പുതുക്കുമെന്നും എന്‍ആര്‍സിയുമായി അതിന് ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാനമില്ലാതെ പലരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ചെന്നൈയില്‍ നടന്ന പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button