Latest NewsNewsIndia

ആസാദി മുദ്രാവാക്യം വിളിക്കുന്നവരോട് ഇത് ഗുജറാത്താണെന്ന കാര്യം മറക്കരുതെന്ന മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി 

അഹമ്മദാബാദ് : ആസാദി മുദ്രാവാക്യം വിളിക്കുന്നവർ രാജ്യം വിട്ടുപോകട്ടെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിധിൻ പട്ടേൽ. രാജ്യത്തിന് 1947 ൽ സ്വാതന്ത്ര്യം ലഭിച്ചതാണ്. എന്നിട്ടും ചില ആളുകൾ കൂട്ടം ചേർന്ന് ആസാദി മുദ്രാവാക്യം ഉയർത്തുകയാണ്. എന്തിൽ നിന്നാണ് അവർക്കു സ്വാതന്ത്ര്യം വേണ്ടത്? മാതാപിതാക്കളിൽ നിന്നോ അതോ ഭർത്താക്കന്മാരിൽ നിന്നോ? അവരെന്താണു പറയുന്നതെന്നു മനസിലാവുന്നില്ല. ഇന്ത്യയിൽ നിന്നാണു സ്വാതന്ത്ര്യം വേണ്ടതെങ്കിൽ, ആവർക്കു വേണ്ടുന്ന സ്ഥലത്തേക്കു പോകാന്‍ സൗകര്യം നൽകി അതിർത്തികൾ തുറന്നിടാൻ പ്രധാനമന്ത്രിയോടു പറയേണ്ടിവരും’– നിധിൻ പട്ടേൽ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കിടെ അഹമ്മദാബാദിൽ പൊലീസുകാർക്കെതിരെ ആസൂത്രിതമായ ആക്രമണങ്ങൾ നടന്നെന്നു പട്ടേൽ കുറ്റപ്പെടുത്തി. ഒരു ചാക്കു കല്ല് പോലും കിട്ടാനില്ലാത്ത നഗരത്തിൽ ആക്രമണങ്ങൾക്കായി ടെറസുകൾക്കും മറ്റും മീതെ ലോഡ്ക്കണക്കിനു കല്ലുകളായിരുന്നു ശേഖരിച്ചിരുന്നത്. ഇതു കശ്മീരല്ലെന്ന് അവർ മറന്നു പോയി. നിങ്ങൾ ജീവിക്കുന്നത് ഗുജറാത്തിലാണ്. കുഴപ്പക്കാർക്കെതിരെ നടപടികൾ എടുത്തിട്ടുണ്ടെന്നും പട്ടേൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button