Latest NewsNewsIndia

നിര്‍ഭയ കേസിലെ പ്രതികളുടെ അഭിഭാഷകന്‍ ഇക്കാര്യങ്ങൾ എന്നോട് പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി ആശാദേവി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും തൂക്കിലേറ്റാൻ സാധിക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകനായ എ.പി. സിങ്ങ് പറഞ്ഞിരുന്നെന്ന വെളിപ്പെടുത്തലുമായി നിർഭയയുടെ അമ്മ ആശാദേവി. ഇവർക്ക് മുന്നിൽ സര്‍ക്കാറും കോടതിയും തലകുനിക്കുകയാണ്. രാവിലെ 10 മണി മുതല്‍ കോടതി വരാന്തയിലിരിക്കുന്നുണ്ട്. ഈ കൊടും കുറ്റവാളികളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാണ് കോടതിയുടെ ആഗ്രഹമെങ്കിൽ വെറുതെ സമയം എടുക്കുന്നത് എന്തിനാണ്. എന്തിനാണ് ഞങ്ങള്‍ക്ക് ഇത്രയും പ്രതീക്ഷ നല്‍കിയത്? ഇത്രയും സമയം പ്രതീക്ഷ നല്‍കി വീട്ടിലേക്ക് അയക്കാതെ ഞങ്ങളെ ഇവിടെ ഇരുത്തിയത് എന്തിനാണെന്നും അവർ ചോദിക്കുന്നു.

Read also: പ്രതികൾക്ക് വധശിക്ഷ നൽകിയില്ലെങ്കിൽ ഭരണഘടന കത്തിച്ചുകളയണമെന്ന് നിര്‍ഭയയുടെ അമ്മ

ഫെബ്രുവരി 1ന് രാവിലെ ആറ് മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കോടതിയുടെ നിര്‍ണായക വിധിയുണ്ടായത്. പട്യാല ഹൗസ് കോടതി ജസ്റ്റിസ് ധര്‍നമേന്ദ്രറാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രതികളുടെ വധശിക്ഷ നീട്ടിവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button