Latest NewsKeralaIndia

വ്യവസായങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു, കഴിഞ്ഞ 20 വര്‍ഷത്തിനിടെ കേരളത്തില്‍ ഒരു വന്‍കിട വ്യവസായം പോലും ആരംഭിച്ചിട്ടില്ല : മെട്രോമാൻ ഇ ശ്രീധരൻ

കാര്‍ഷികോല്‍പ്പാദന രംഗത്ത് കുത്തനെ ഇടിവ്, നമ്മുടെ പുഴകളുടെ അതിശോചനീയമായ അവസ്ഥ, ഖരമാലിന്യ സംസ്‌കരണം നല്ലരീതിയില്‍ നടത്തുന്ന ഒരു പ്ലാന്റ് പോലുമില്ലാത്ത അവസ്ഥ, വേനലിലെ കടുത്ത ജലദൗര്‍ലഭ്യം, കാമ്പസുകളില്‍ നടക്കുന്ന രാഷ്ട്രീയ പ്രേരിതമായ കലഹങ്ങള്‍. ഇവയെല്ലാം കേരളത്തെ കാത്തിരിക്കുന്ന തകര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കൊച്ചി: കേരളത്തിന്‍രെ സാമ്പ ത്തിക മേഖലയുടെ തകര്‍ച്ച ചൂണ്ടിക്കാട്ടി മെട്രോമാന്‍ ഇ.ശ്രീധരന്‍. ധനം സാമ്പ ത്തിക മാഗസിനില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് കേരളത്തിന്റെ യഥാര്‍ത്ഥ വികസനത്തെകുറിച്ച്‌ ഇ.ശ്രീധരന്‍ സൂചനനല്‍കിയിരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ കേരളത്തില്‍ ഒരു വന്‍കിട വ്യവസായം പോലും ആരംഭിച്ചിട്ടില്ലെന്ന് ഇ. ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നു.

ധനം ഓൺലൈൻറെ 2020 ജനുവരി 31 ലക്കത്തില്‍ (ജനുവരി 16ന് പ്രസിദ്ധീകരിച്ചത്) ടെക്‌നോപാര്‍ക്ക് സ്ഥാപക സിഇഒയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവുമായ ജി. വിജയരാഘവന്റെ ‘കേരളത്തെ ഇങ്ങനെ നശിപ്പിക്കാന്‍ അനുവദിക്കണോ?” എന്ന ലേഖനത്തിന് പ്രതികരണമായി ധനം എഡിറ്റര്‍ക്ക് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ ശ്രീധരന്‍ എഴുതിയ കത്താണ് സാമൂഹ്യമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

കാര്‍ഷികോല്‍പ്പാദന രംഗത്ത് കുത്തനെ ഇടിവ്, നമ്മുടെ പുഴകളുടെ അതിശോചനീയമായ അവസ്ഥ, ഖരമാലിന്യ സംസ്‌കരണം നല്ലരീതിയില്‍ നടത്തുന്ന ഒരു പ്ലാന്റ് പോലുമില്ലാത്ത അവസ്ഥ, വേനലിലെ കടുത്ത ജലദൗര്‍ലഭ്യം, കാമ്പസുകളില്‍ നടക്കുന്ന രാഷ്ട്രീയ പ്രേരിതമായ കലഹങ്ങള്‍. ഇവയെല്ലാം കേരളത്തെ കാത്തിരിക്കുന്ന തകര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സര്‍ക്കാര്‍ ഉണര്‍ന്നില്ലെങ്കില്‍, പ്രബുദ്ധരായ പൊതുസമൂഹമെങ്കിലും നട്ടെല്ലോടെ നിവര്‍ന്ന് നിന്ന് ഇതിനെതിരെ ശബ്ദമുയര്‍ത്തണമെന്നും ഇ.ശ്രീധരന്‍ കത്തില്‍ ആവശ്യപ്പെടുന്നു.

ടെക്നോപാര്‍ക്ക് സ്ഥാപക സിഇഒയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവുമായ ജി. വിജയരാഘവന്റെ ‘കേരളത്തെ ഇങ്ങനെ നശിപ്പിക്കാന്‍ അനുവദിക്കണോ?” എന്ന ലേഖനത്തിന് പ്രതികരണമായി ധനം എഡിറ്റര്‍ക്ക് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവുകൂടിയായ ഡോ. ഇ ശ്രീധരന്‍ എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഡോ. ഇ ശ്രീധരന്റെ കത്തിന്റെ പൂര്‍ണരൂപം:

2020 ജനുവരി 31 ലക്കത്തില്‍ ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം ശ്രീ. ജി. വിജയരാഘവന്‍ എഴുതിയ ‘കേരളത്തെ ഇങ്ങനെ നശിപ്പിക്കാന്‍ അനുവദിക്കണോ?’ എന്ന അങ്ങേയറ്റം കാലിക പ്രസക്തവും തീവ്രവുമായ ലേഖനം കണ്ടു. അതിനിശിതമായ ഈ ലേഖനം പ്രസിദ്ധീകരിക്കാന്‍ തയ്യാറായതില്‍ ഞാന്‍ ധനത്തെ അഭിനന്ദിക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു വലിയ വ്യവസായം പോലും കേരളത്തിലേക്ക് വന്നിട്ടില്ല.

നേരെ മറിച്ച്, വി ഗാര്‍ഡ് പോലുള്ള വ്യവസായങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. തൊഴിലാളി സമരങ്ങള്‍ മൂലം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിലേക്ക് വരാതെ കപ്പലുകള്‍ മറ്റ് തീരം തേടി പോകുന്നു. സ്ഥാപിതശേഷിയുടെ 60 ശതമാനം മാത്രമാണ് പോര്‍ട്ട് വിനിയോഗിക്കുന്നത്. ഭാരത് പെട്രോളിയം റിഫൈനറിയുള്ളതുകൊണ്ടു മാത്രമാണ് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോര്‍ട്ട് വഴുതിവീഴാത്തത്.ശ്രീ. വിജയരാഘവന്‍ ചൂണ്ടിക്കാട്ടിയത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്.

സുഭാഷ് വാസുവിന് അനുകൂലമായ വിധിക്ക് താൽക്കാലിക സ്റ്റേ

കാര്‍ഷികോല്‍പ്പാദന രംഗത്ത് കുത്തനെ ഇടിവ്, നമ്മുടെ പുഴകളുടെ അതിശോചനീയമായ അവസ്ഥ, ഖരമാലിന്യ സംസ്‌കരണം നല്ലരീതിയില്‍ നടത്തുന്ന ഒരു പ്ലാന്റ് പോലുമില്ലാത്ത അവസ്ഥ, വേനലിലെ കടുത്ത ജലദൗര്‍ലഭ്യം, കാമ്പസുകളില്‍ നടക്കുന്ന രാഷ്ട്രീയ പ്രേരിതമായ കലഹങ്ങള്‍… ഇവയെല്ലാം കേരളത്തെ കാത്തിരിക്കുന്ന തകര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സര്‍ക്കാര്‍ ഉണര്‍ന്നില്ലെങ്കില്‍, പ്രബുദ്ധരായ പൊതുസമൂഹമെങ്കിലും നട്ടെല്ലോടെ നിവര്‍ന്ന് നിന്ന് ഇതിനെതിരെ ശബ്ദമുയര്‍ത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button