KeralaLatest NewsNews

കൊറോണ വൈറസ് : സംസ്ഥാനത്ത് കൂടുതൽപേർ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപെട്ടു സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1999 ആയി. ഇന്ന് 206 പേരെ കൂടിയാണ് നിരീക്ഷണത്തിലാക്കിയത്. 75 പേര്‍ ആശുപത്രിയിലും 1924 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. തൃശൂർ ജില്ലയിൽ 20 പേർ നിരീക്ഷണത്തിലെന്ന് മന്ത്രി വി എസ് സുനിൽ കുമാർ അറിയിച്ചു. കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേരെ കൂടി ഇന്ന് അറസ്റ്റ് ചെയ്തു. വ്യാജ വാർത്ത പ്രചരിപ്പിച്ച ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നു മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Also read : കൊറോണ വൈറസ്: സാമ്പിളുകള്‍ ഇനി ആലപ്പുഴയിൽ പരിശോധിക്കാം

സംശയാസ്പദമായവരുടെ 104 സാമ്പിളുകളും രണ്ട് പുനപരിശോധനാ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 36 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലുമായി 22 പേർ ഐസലേഷനിൽ നിരീക്ഷണത്തിലാണ്. 152 പേരാണ് വീടുകളിൽ കരുതൽ നിരീക്ഷണത്തിലുള്ളത്. 30 സാമ്പിളുകൾ ആലപ്പുഴയിലേക്ക്‌ പരിശോധനക്കായി അയച്ചിട്ടുണ്ട്. പോസിറ്റീവ് കേസിന്‍റെ രണ്ടാമത്തെ ഫലം കിട്ടിയിട്ടില്ല.

വുഹാനില്‍ നിന്ന് വന്ന ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊറോണ ബാധയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് സ്ഥിരീകരിച്ചിരുന്നു. രോഗി ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. ഇതോടെ കേരളത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം രണ്ടായി.

Also read : കൊറോണ; ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കും

എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. 28 ദിവസം അതീവ ജാഗ്രത പുലർത്തും. ഇന്ന് മുതൽ ആലപ്പുഴയിൽ തന്നെ പരിശോധന നടത്താനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ജില്ലയിൽ 124പേരെ വീടുകളിൽ നിരീക്ഷിക്കുന്നുണ്ട്. രോഗമുള്ളവരോ രോഗ സാധ്യതയുള്ളവരോ ആരോഗ്യ വകുപ്പിന്‍റെ മുൻകരുതൽ നടപടിയുമായി പൂര്‍ണ്ണമായി സഹകരിക്കണം. ആരും അതിൽ വീഴ്ച വരുത്താൻ പാടില്ല. ദേശീയ തലത്തിൽ ഇൻകുബേഷൻ സമയം 14 ദിവസമാണ്. സംസ്ഥാനത്ത് 28 ദിവസം നിരീക്ഷണം തുടരും. സുരക്ഷ മുൻനിർത്തിയാണ് നിരീക്ഷണം നീട്ടിയത്. രോഗവ്യാപനം തടയാനും ആപത്തിലേക്ക് പോകാതിരിക്കാനുമാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നൽകുന്നത്. അത് എല്ലാവരും മനസിലാക്കി പ്രവര്‍ത്തിക്കണം. രോഗബാധ വന്നാൽ ഉടൻ മരിച്ചുപോകില്ല. വിശ്രമവും ഐസലേഷനുമാണ് പ്രധാന ചികിത്സ. സർക്കാരുമായി എല്ലാവരും സഹകരിക്കണമെന്നു ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

രോഗബാധ സംശയിക്കുന്ന കുട്ടിയും നിരീക്ഷണത്തിലാണുള്ളത്. ആരും അസ്വസ്ഥരാകേണ്ടതില്ല. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തുപോകരുത്. വിവാഹങ്ങൾ നിർബന്ധമായും മാറ്റിവയ്ക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button