Latest NewsNewsIndia

ഭര്‍ത്താവിനെ പോണ്‍ വീഡിയോ കാണാന്‍ നിര്‍ബന്ധിച്ച്, അനുകരിക്കാന്‍ പ്രേരിപ്പിച്ച്‌ ഡോക്ടറായ ഭാര്യ; മൊബൈലിലും ഓണ്‍ലൈനിലും അന്യപുരുഷന്മാരോടൊപ്പമുള്ള ഭാര്യയുടെ സെക്സ് വീഡിയോകള്‍ കണ്ട് അമ്പരന്ന് ഭര്‍ത്താവ്

ബംഗളൂരു•32 വയസുള്ള ഒരു ഡോക്ടർ തന്റെ ടെക്കി ഭർത്താവിനെ അശ്ലീല വീഡിയോ കാണാനും അവരോടൊത്ത് ആ പ്രവൃത്തികൾ അനുകരിക്കാനും നിർബന്ധിച്ചതായി ആരോപണം. അതിനിടെ, ഭാര്യയുടെ  ലൈംഗിക വീഡിയോകള്‍ കണ്ട് അമ്പരന്ന ഭര്‍ത്താവ് ഇപ്പോള്‍ ഇവരില്‍ നിന്ന് വിവാഹമോചനം തേടിയിരിക്കുകയാണ്.

അതേസമയം, തന്റെ വിവാഹബന്ധം സംരക്ഷിക്കാനായി വനിതാ ഡോക്ടര്‍ പോലീസ് കമ്മീഷണറുടെ ഓഫീസിലെ ഫാമിലി കൗൺസിലിംഗ് സെന്ററായ പരിഹറിന്റെ വാതിലിൽ മുട്ടിയിരിക്കുകയാണ്.

കൊൽക്കത്തയിൽ നിന്നുള്ള 32 കാരിയും ഉത്തർപ്രദേശിൽ നിന്നുള്ള പുരുഷനും (33) മാട്രിമോണിയൽ പോർട്ടലിലലൂടെയാണ് കണ്ടുമുട്ടിയത്. 2018 ല്‍ വിവാഹിതരായ ശേഷം ഇരുവരും കിഴക്കൻ ബെംഗളൂരുവിൽ താമസിക്കാൻ തുടങ്ങിയതായി ഒരു ഒരു കൗൺസിലർ പറഞ്ഞു.

ഒരു പുരുഷനുമായുള്ള ബന്ധത്തെക്കുറിച്ച് വിവാഹത്തിന് മുമ്പ് ഡോക്ടര്‍ ഇതിനകം തന്നെ ഭർത്താവിനോട് പറഞ്ഞിരുന്നു. എന്നാൽ അതിനുശേഷം അവർ വേർപിരിഞ്ഞു.

അശ്ലീല വീഡിയോകളോടുള്ള ഭാര്യയുടെ അഭിനിവേശവും അവർക്കിടയിൽ ആ പ്രവൃത്തികൾ ചെയ്യാൻ ഭർത്താവിനെ നിർബന്ധിക്കുന്നതും പതിവായിരുന്നു. ഭര്‍ത്താവ് പോണോഗ്രാഫിയോട് വിമുഖത കാണിച്ചെങ്കിലും തുടക്കത്തിൽ ദമ്പതികൾക്കിടയിൽ കാര്യങ്ങൾ നന്നായി നടന്നു.

ഡോക്ടറുടെ ഭർത്താവ് അവരുടെ മൊബൈൽ ഫോണിൽ ഒരു പുരുഷനുമൊത്തുള്ള ഒരു ലൈംഗിക വീഡിയോ കണ്ടതിന് ശേഷമാണ് പ്രശ്‌നമുണ്ടായത്. ഇയാൾ തന്റെ മുൻ കാമുകനാണെന്നും പഴയ വീഡിയോ ഉപയോഗിച്ച് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാറുണ്ടെന്നും, ഭർത്താവ് അസന്തുഷ്ടനാണെങ്കിലും മുന്നോട്ട് പോകാൻ തീരുമാനിച്ചതായും ഡോക്ടര്‍ പറഞ്ഞതായി കൗൺസിലർ പറഞ്ഞു.

എന്നാല്‍, ജനുവരി മൂന്നാം വാരത്തിൽ, ഭാര്യ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു അശ്ലീല വീഡിയോ ഭര്‍ത്താവ് ഓൺലൈനിൽ കണ്ടെത്തി. തുടര്‍ന്ന് ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍, വിവാഹത്തിന് മുമ്പ് നിരവധി ബന്ധങ്ങളുണ്ടായിരുന്നുവെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍ ആ പ്രവൃത്തികൾ  താനല്ല ഓണ്‍ലൈനില്‍ അപ്‌ലോഡ്‌ ചെയ്തതെന്നും ഡോക്ടര്‍ പറഞ്ഞു.

തുടര്‍ന്ന് ഭര്‍ത്താവ് അവരെ ഉപേക്ഷിച്ച് വേറെ താമസിക്കാന്‍ തുടങ്ങിയതോടെയാണ് സഹായം തേടി വനിതാ ഡോക്ടര്‍ പരിഹാറിലെത്തിയത്.

ഭാര്യയുടെ ലൈംഗിക വൈകൃതത്തെക്കുറിച്ചും ലൈംഗിക വീഡിയോകളെക്കുറിച്ചും അവരുടെ ഭൂതകാലത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അവനിൽ നിന്ന് മറച്ചുവെച്ചതിനെക്കുറിച്ചും സംസാരിച്ച് പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രത്തിലെ മുതിർന്ന കൗൺസിലർ ബി എസ് സരസ്വതി ദമ്പതികളെ മുഖാമുഖം കൊണ്ടുവന്നു.

എന്നാല്‍ വിവാഹ മോചനം വേണമെന്ന നിലപാടിലാണ് ഭര്‍ത്താവ്. പക്ഷെ, സ്ത്രീ തന്റെ ദാമ്പത്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു. തങ്ങള്‍ മ്പതികൾക്ക് കൗൺസിലിംഗ് നൽകി വരികയാണെന്ന് സരസ്വതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button