KeralaLatest NewsNewsIndia

കൂട്ടുകാരന് ഭർത്താവ് അറിയാതെ അഞ്ചു ലക്ഷത്തോളം കാശ് കൊടുത്തു സഹായിച്ച വീട്ടമ്മ ഒരിക്കൽ എന്നെ തേടി വന്നിരുന്നു; എന്നെപ്പറ്റി ആർക്കും ഒരു ആരോപണവും പറയാനും പറ്റില്ല; വിരക്തി ഉള്ള ആൾക്ക് എങ്ങനെ ജാരനും കാമുകനും വരും; അടിച്ചു മക്കളെ ലോട്ടറി; കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്റെ കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: കൂട്ടുകാരന് ഭർത്താവ് അറിയാതെ അഞ്ചു ലക്ഷത്തോളം കാശ് കൊടുത്തു സഹായിച്ച വീട്ടമ്മയുടെ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കലാ മോഹൻ. എന്തൊക്കെയോ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട്, അവരുടെ ഭാഗ്യം കൊണ്ട് അത് പരിഹരിക്കാനും കല മോഹന് സാധിച്ചു. കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്റെ കുറിപ്പ് വൈറലാകുകയാണ്.

കുറിപ്പിന്റെ പൂർണ രൂപം ചുവടെ

കൂട്ടുകാരന് ഭർത്താവ് അറിയാതെ അഞ്ചു ലക്ഷത്തോളം കാശ് കൊടുത്തു സഹായിച്ച വീട്ടമ്മ ഒരിക്കൽ എന്നെ തേടി വന്നിരുന്നു..
എന്തൊക്കെയോ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട്, അവരുടെ ഭാഗ്യം കൊണ്ട് അത് പരിഹരിക്കാനും ഭർത്താവ് എത്തും മുൻപ് കാശൊക്കെ തിരിച്ചു വാങ്ങി കൊടുക്കാനും പറ്റി.

എന്റെ കൂട്ടുകാർ കളിയാക്കാറുണ്ട്..
കൗൺസലിംഗ് ആണോ ഗുണ്ടായിസം ആണോ !
സാമൂഹിക ക്ഷേമ വകുപ്പിന് കീഴെയുള്ളു പ്രോജെക്ടിൽ നിൽകുമ്പോൾ ഇടപെടേണ്ടി വന്ന കേസുകൾ കാരണമാണ്,
ഇത്തരം പ്രശ്നങ്ങൾ ക്കു പരിഹാരമായി ഇപ്പോഴും, ഇന്നലെയും എന്നെ തേടി വരുന്നത് എന്നറിയാം..

അന്നത്തെ പീഡനക്കേസുകളുടെ വാർത്തയും എന്റെ സാക്ഷി മൊഴിയുമൊക്കെ,
വീട്ടിൽ ചില്ലറ അസ്വസ്ഥതകൾ ഉണ്ടാക്കിയിട്ടുണ്ട്..
നിന്റെ അതേ ജോലി ചെയ്യുന്നവർ ചെയ്യുന്നത് ചെയ്താൽ മതിയെന്ന് വഴക്ക് കേട്ടിട്ടുണ്ടെങ്കിലും അതിനെ മറികടന്നു പോയി, പരാതി കൊടുക്കുകയും സാക്ഷി പറയുകയും ചെയ്തു…

ആ സമയം എന്നെ വഴക്ക് പറഞ്ഞത് മോൾടെ അച്ഛൻ ആണെങ്കിൽ,
അതിനും കുറെ വര്ഷങ്ങള്ക്കു മുൻപ്,
മോളെ ഇതൊന്നും മോള് ചെയ്യേണ്ടതല്ല,
ശെരിയാകില്ല എന്ന് പറഞ്ഞിട്ടുള്ളത്, ഞങ്ങളുടെ ഡ്രൈവർ ആയിരുന്ന മണി അങ്കിൾ ആയിരുന്നു..

അന്ന് പക്ഷെ, എന്റെ ഗുണ്ടായിസം സ്വന്തം ആവശ്യത്തിന് വേണ്ടി ആയിരുന്നു..
പെട്ടന്ന് ഒരു ദിവസം മോൾടെ അച്ഛൻ വന്നു ആകെ തകർന്നു പറയുന്നു..
നീ അറിയാതെ ഞാൻ തുടങ്ങിയ ചിട്ടിക്കാരൻ ഉടായിപ്പു ആണെന്ന് അറിയുന്നു, നീയൊന്നു പോയി കണ്ടു സംസാരിക്കണം..
തരാനുള്ള സംഖ്യ കേട്ടു എനിക്കു തലകറങ്ങി.. അങ്ങനെ തേവള്ളി ഭാഗത്തുള്ള പ്രഫഷണൽ ആയ ആ ബ്ലേഡ് കൂടി ആയ ചിട്ടികാരനെ ഞാൻ പോയി കണ്ടു..
അയാളുടെ ഭാര്യയോട് സംസാരിച്ചു..
അതിൽ പ്രകാരം രണ്ടു തവണ ആയി കുറച്ചു കാശ് കിട്ടിയെങ്കിലും പിന്നെ ചെന്നപ്പോൾ,
എന്നോട് പെരുമാറിയത് എനിക്കു ഇഷ്‍ടമായില്ല..
കടം വാങ്ങാൻ ചെന്നത് പോലെ..
അപമാനവും ഈഗോയും ചേർന്നു, വെയിൽ കൊണ്ട് നടന്നു നീങ്ങുമ്പോ,
പെട്ടന്നുണ്ടായ ഉൾപ്രേരണയാൽ വെച്ചൂച്ചിറ മധുസാറിനെ മാതൃഭൂമിയുടെ ഓഫീസിൽ കേറി കാണാം എന്ന് തീരുമാനിച്ചു..
സംഗതി ചൂടാണ്, ഒരുപാട് രാഷ്ട്രീയക്കാരുടെ പൈസ ഇതിലുണ്ട്..
പൗരവാർത്തയിൽ എഴുതിക്കോ..
പക്ഷെ, സ്വന്തം പേര് വെച്ചിട്ട് എഴുതണം..
പറ്റുവോ?
ആനപ്പകയിൽ നിൽക്കുന്ന ഞാൻ അപ്പൊ തന്നെ എഴുതി, പേരും മേൽവിലാസവും ചേർത്ത് കൊടുത്തു..
ആളെ പറയില്ല, തുപ്പി കാണിക്കാമെന്ന മട്ടിൽ വന്ന ആ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വാഭാവികമായും അയാൾക്കു പ്രശ്നം ഉണ്ടായി..
അന്ന് രാത്രി എന്റെ വീട്ടിലെത്തി,
നിന്നെയും ഇത് പോലെ ഞാൻ നശിപ്പിക്കും എന്നു പറഞ്ഞു പോയ ആളും കുടുംബവും നാട് വിട്ടു എന്നും കാശു കിട്ടാനുള്ളവരെല്ലാം സംഘർഷത്തിൽ ആണെന്നും അറിഞ്ഞു..
ഇന്നും ആ കഥ അവിടെ നില്കുന്നു..

എങ്ങനെ എങ്കിലും ജീവിതം പച്ച പിടിച്ചേ പറ്റു എന്ന വാശിയിൽ പെയിന്റ് കട തുടങ്ങി..
കുടുംബത്തിലെ എല്ലാവരും പണക്കാരും നന്നായി ജീവിക്കുന്നവരുമാണ്..
അവരോടൊപ്പം ഞങ്ങൾക്കും എത്തണം…

അതിമധുരമായി സംസാരിക്കുന്ന, ഓച്ഛാനിച്ചു നിൽക്കുന്നവരെ ഇന്ന് ഞാൻ വിശ്വസിക്കില്ല..
അതെന്റെ കഴിഞ്ഞ കാലാനുഭവങ്ങൾ..
പക്ഷെ, മോൾടെ അച്ഛന്റെ ശുദ്ധഗതിയിൽ അങ്ങനെ ഒരാളെ കട ഏൽപ്പിച്ചു..
അങ്ങനെ പോകവേ, ഒരു ദിവസം അദ്ദേഹം വന്നു പറയുന്നു,
അവനിത്തിരി തട്ടിപ്പു ഉണ്ട്, എനിക്കു കൈകാര്യം ചെയ്യാൻ പറ്റുന്നില്ല..
നീ അവിടെ വന്നിരിക്കണം..
അങ്ങനെ ഒന്നര വയസ്സുകാരി പൊന്നും, വായിക്കാൻ കുറെ ബുക്കുകളും ആയി നെല്ലിമുക്ക് ജംക്ഷൻ ഉള്ള ഞങ്ങളുടെ പെയിന്റ് കടയിൽ ഇരിപ്പായി..
കൂടെ ഫ്രിഡ്ജിന്റെ സർവീസ്..
രണ്ടും എനിക്കു തന്ന പിരിമുറുക്കങ്ങൾ ഏറെ ആയിരുന്നു..
അതിനെ അതിജീവിക്കാൻ കൗമുദിയിൽ ചാത്തന്നൂർ മോഹൻ സർ, എന്നോട് പറഞ്ഞ പോലെ,
വാരാന്ത്യ കൗമുദിയിൽ ഞാൻ എഴുതാൻ തുടങ്ങി..
മനഃശാസ്ത്ര പക്തി..
കൂടെ ഇടയ്ക്കു ymca യിലെ കൗൺസലിംഗ്.. മോളെ അന്നൊന്നും ഒരുപാട് സമയം എന്റെ വീട്ടിലും നിർത്തിയിട്ടില്ല..
അവൾ സ്കൂളിൽ പോയ ശേഷമാണു അവിടെ അവൾ കൂടുതൽ സമയം പങ്കിടാൻ തുടങ്ങിയത്..
മോൾടെ അച്ഛന്റെ കൂടെ കാറിന്റെ മുൻസീറ്റിൽ ഗർവ്വോടെ ഇരിക്കുന്ന പെയിന്റ് കടയിലെ നോട്ടക്കാരൻ എന്തായാലും എന്റെ മാത്രം ശത്രുവായി..
അന്ന് അവിടെ dysp ആയിരുന്ന ഷാജഹാൻ Shajahan Firoz sir ന്റെ കൗൺസലിംഗ് വേണ്ടി വന്നു അവനെന്നോടുള്ള പക പുറമേ ഒഴിയാൻ…
അങ്ങനെ അത് ഒഴിച്ചെങ്കിലും, പെയിന്റ് കട എട്ടു നിലയിൽ പൊട്ടി..
അവനോടൊപ്പം ഇറക്കി വിട്ട പെൺകുട്ടിയും എന്നെ മാത്രം ശപിച്ചു കൊണ്ട് പോയി..
പെയിന്റ് കട നഷ്‌ടയിരുന്നു എങ്കിൽ അത് നേരത്തെ അറിയണമായിരുന്നു..
!
ഇങ്ങനെ പറഞ്ഞിട്ട് പിന്നെ അദ്ദേഹത്തിന്റെ അച്ഛൻ കുറെ നാൾ എന്റെ മുഖത്തു നോക്കിയിട്ടില്ല..
അവരുടെ കുറ്റമല്ല, മകന്റെ ഭാവിയെ കുറിച്ചുള്ള ആധി…
സ്വന്തം വീടാകും മുൻപ് കഴിഞ്ഞ പലയിടങ്ങൾ…
കൊല്ലത്തു അങ്ങനെ ഒരു കുഴപ്പമുണ്ട്..
അധ്വാൻസ് കൊടുത്താൽ തിരികെ കിട്ടില്ല..
ആദ്യത്തെ വീട്ടിൽ നിന്നും എന്റെ അറിവിൽ ഈ നിമിഷവും കിട്ടിയിട്ടില്ല..
രണ്ടാമത്തെ വീട്, നെല്ലിമുക്കിൽ തന്നെയുള്ള റിട്ടയർ പോലീസ് ന്റെ…
നീ വിളിച്ചു സംസാരിക്കു…
ഞാൻ വിളിച്ചു സംസാരിച്ചതിന്റെ ഫലമായി പുള്ളി, മോൾടെ അച്ഛന്റെ അച്ഛനെ വിളിച്ചു..
നിങ്ങളുടെ മകനൊരു പാവമായിരുന്നു.. വിവാഹം വരെ !
ഞാനെന്ന ഗുണ്ടയുടെ വളർച്ച അങ്ങനെ തുടരുക ആണ്..
അച്ഛന്റെ ചേട്ടൻ മരിച്ചു് നാലാം നാൾ, ഓണത്തിന്റെ ബോണസ് കൊടുക്കണം..
തിരുവനന്തപുരം, ഒരു സർക്കാർ സ്ഥാപനത്തിൽ നിന്നും കാശ് കിട്ടിയാലേ ബോണസ് കിട്ടു..
നീ പോയി വാങ്ങി വാ..
അങ്ങനെ മണി അങ്കിൾ എന്ന ഡ്രൈവർ ( എന്റെ കുട്ടിക്കാലത്തു അച്ഛന്റെ ഡ്രൈവർ അദ്ദേഹം ആയിരുന്നു )
ആയി ഞാൻ യാത്ര ആയി..
അവിടെ കമ്മീഷൻ കിട്ടാത്തത് കൊണ്ട് ഫണ്ട് പിടിച്ചു വെച്ചിരിക്കുന്ന ഒരാളെ നേരിടണം..
എന്റെ സുഹൃത്തുക്കളായ കൈരളിയിലെ editor മുരളി ചേട്ടനും, ഇന്ദു മോഹൻ എന്ന വില്ലേജ് ഓഫീസറും അത്രയും സമയം എന്റെ ഒപ്പം ഇരുന്നു… എന്തായാലും കാശ് മുഴുവൻ വഴക്കിട്ടു ഞാൻ വാങ്ങി..
തിരിച്ചു കേറുമ്പോ മണി അങ്കിൾ,
ഇതൊക്കെ മോളല്ല ചെയ്യേണ്ടത്..
ഇങ്ങേര് പോയേ..
കീരിക്കാടൻ ജോസിന്റെ ബാധ കേറിയ ഞാൻ പറഞ്ഞു..
എന്തായാലും പിന്നെ അത് എന്റെ ഔദ്യോഗിക മേഖലയിൽ ഉശിരുള്ള കൗൺസിലർ എന്ന പേര് കിട്ടാനൊരു പ്രവർത്തി പരിചയമായി..
പരസ്പരം ജാമ്യം നിന്നു കാശ് എടുക്കുന്ന വകുപ്പ് ഏതോ ബാങ്കിൽ ഉണ്ടായിരുന്നു ആ കാലത്ത്..
അങ്ങനെ മുറുക്കാൻ കടക്കാരൻ ഷെരീഫിന്റെ പണയജാമ്യം എന്റെ ഒപ്പായി..
നിരന്തരം, നോട്ടീസ് എന്റെ അച്ഛനായ വക്കീൽ പലകശ്ശേരി മോഹന്കുമാറിന്റെ വിലാസത്തിൽ എത്താൻ തുടങ്ങി..
അതോടെ എനിക്കു അവിടെയും സ്വസ്ഥത ഇല്ല..
മോൾടെ വിവാഹം ക്ഷണിക്കാൻ എത്തിയ അയാളെ ഞാൻ ഇരുത്തി..
ക്യാഷ് തിരിച്ചു അടച്ചില്ലെങ്കില് വെച്ചേക്കില്ല എന്ന മട്ടിൽ തന്നെ പറഞ്ഞു…
എങ്ങനെ ഇങ്ങനൊരു സാധനത്തിനെ ആ തങ്കപ്പെട്ട മനുഷ്യൻ സഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞതായി ഞാനറിഞ്ഞു..
ഇന്നലെ,
എന്റെ അടുത്ത് സമാനമായ ഒരു പ്രശ്നം വന്നു…
പോകാൻ ഇറങ്ങുമ്പോൾ,
മാഡത്തിന് നൂറു കോടി പുണ്യം കിട്ടുമെന്നു പറഞ്ഞവർ എന്നെ ചേർത്ത് പിടിച്ചു..
ആണുങ്ങൾ ചെയ്യേണ്ട കാര്യം ആണ് ചെയ്യുക എന്ന് ഏതോ കാലത്ത് ഞാൻ ആരോപണം കേട്ടിട്ടുണ്ട്..

ലൈംഗിക വിരക്തി ഉള്ള സ്ത്രീ ആണെന്നാണ് എനിക്കു എതിരെ വന്ന വിവാഹമോചന കേസിന്റെ ഉള്ളടക്കം.

അല്ലാതെ ഉള്ള ആരോപണം ഇങ്ങനെ,
ആണിനോടും പെണ്ണിനോടും താല്പര്യം ഇല്ല..
സാധാരണ സ്ത്രീകളുടെ പോലെ സാരികൾ വാങ്ങുന്നില്ല..
ഉന്നത കൂട്ടായ്മകളിൽ പങ്കെടുക്കുന്നില്ല..
അങ്ങനെ ഒരു അത്ഭുത ജീവി… ??

നാണം കെട്ടവളേ എന്നിട്ടും നിനക്ക് അവനോടു ആണ് കൂറെന്ന് അച്ഛനും അമ്മയും കണ്ണനും അലറും..

ഒറ്റയ്ക്കു നിൽക്കുന്ന എനിക്കു ആ നോട്ടീസ് എത്ര ബലമാണെന്നു ഞാൻ ഇവിടെ കുറിക്കുക ആണ്..
പല രീതിയിലുള്ള സമീപനങ്ങൾ മദ്ധ്യവയസ്ക ആയിട്ട് കൂടി എനിക്കും നേരിടേണ്ടി വരുന്നു..
” നോക്ക്, എന്റെ കൂടെ ഇരുപത് വർഷം പീഡനം സഹിച്ചു ജീവിച്ച ഒരാളുടെ സർട്ടിഫിക്കറ്റ്..
വിരക്തിയാ… ??
എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന് കരുതി ചുമ്മാ സമയം കളയല്ലേ…???
അത് മാത്രമല്ല ഗുണം..
എന്നെപ്പറ്റി ആർക്കും ഒരു ആരോപണവും പറയാനും പറ്റില്ല…
വിരക്തി ഉള്ള ആൾക്ക് എങ്ങനെ ജാരനും കാമുകനും വരും… !
അടിച്ചു മക്കളെ ലോട്ടറി… ?

കല, കൗൺസലിംഗ് സൈക്കോളജിസ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button