Latest NewsNewsIndia

ജഡ്ജിയുടെ ഭാര്യയെയും മകനെയും വെടിവച്ചു കൊന്നു ; സുരക്ഷാ ഉദ്യോഗസ്ഥന് വധശിക്ഷ

ചണ്ഡീഗഡ്: ഗുരുഗ്രാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കൃഷ്ണ കാന്ത് ശര്‍മ്മയുടെ ഭാര്യയേയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥന് ഹരിയാന കോടതി വധശിക്ഷ വിധിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുധീര്‍ പാര്‍മര്‍ ആണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2018 ഒക്ടോബര്‍13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഗുരുഗ്രാമിലെ സെക്ടര്‍ 49 ലെ ആര്‍ക്കേഡിയ മാര്‍ക്കറ്റിന് സമീപത്തുവച്ച് കൃഷ്ണ കാന്ത് ശര്‍മ്മയുടെ ഭാര്യ റിതുവിനെയും മകന്‍ ധ്രുവിനെയും സുരക്ഷാ ഉദ്യോഗസ്ഥന്‍ തന്റെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചു കൊന്നത്.

കൊലപാതകം, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. 64 ദൃകസാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button